തൃശൂരിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ്; 100 പേർക്ക് നഷ്ടപ്പെട്ടത് 10 കോടിയോളം രൂപ

തൃശൂര്‍: തൃശൂരില്‍ വീണ്ടും വന്‍ സാമ്പത്തിക തട്ടിപ്പ്. പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരില്‍ പന്ത്രണ്ട് ശതമാനം പലിശ വാദ്ഗാനം ചെയ്ത് പ്രവാസികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. നൂറുപേരില്‍ നിന്നായി പത്തു കോടിയാണ് തട്ടിപ്പ് നടത്തിയത്. ഏങ്ങണ്ടിയൂര്‍ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവർത്തിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ നിക്ഷേപകര്‍ക്ക് മുതലുമില്ല പലിശയുമില്ല എന്നതാണ് അവസ്ഥ. ഒരുലക്ഷം രൂപ മുതല്‍ മുപ്പത്തിയഞ്ച് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. കമ്പനിയുടെ ഓഫീസുകള്‍ പൂട്ടിയതോടെ മാനസികമായി തകര്‍ന്ന അവസ്ഥയിലാണ് നിക്ഷേപകര്‍. പോലീസില്‍ പരാതി നല്‍കിയിട്ടും കമ്പനി ഉടമകളെ പോലീസ് സംരക്ഷിക്കുകയാണെന്നും നിക്ഷേപകര്‍ പരാതി പറയുന്നു.

അതേസമയം ജില്ലയിൽ സൈബർ തട്ടിപ്പുകളും വ്യാപകമാവുന്നവെന്ന് പോലീസ് വ്യക്തമാക്കുന്നു. ഈ വർഷം സിറ്റി -റൂറൽ പോലീസ് പരിധികളിലായി ജനുവരി മുതൽ ജൂലായ് വരെ സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 32 കോടിയോളം രൂപയാണ്. രജിസ്റ്റർ ചെയ്ത 314 കേസുകളിൽ 27 കോടിയോളം രൂപ നഷ്ടപ്പെട്ടു. സിറ്റി പരിധിയിൽ 190 കേസും റൂറൽ പരിധിയിൽ 124 കേസും രജിസ്റ്റർ ചെയ്തു. റൂറൽ പരിധിയിൽ 19 പേർ അറസ്റ്റിലായി.

റൂറൽ പരിധിയിൽ ആയിരത്തിലേറെ പരാതികളും ലഭിച്ചിട്ടുണ്ട്. വ്യാജ ലിങ്കുകൾ അയച്ച് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്ന രീതിയും ഷെയർമാർക്കറ്റ് പോലുള്ള വ്യാപാരതട്ടിപ്പുകളും വ്യാപകമാണ്. ഒ.ടി.പി ഷെയർ ചെയ്ത് പണം തട്ടുന്ന ഒ.ടി.പി തട്ടിപ്പ് രീതിയിലൂടെ പണം നഷ്ടപെടുന്നവരും ഏറെയാണ്. അതിനിടെ വ്യാജ പോലീസ് ഓഫീസർ ചമഞ്ഞ് 16.41 ലക്ഷം തട്ടിയ സംഭവവുമുണ്ടായി. ഇത്തരത്തിൽ ഒരു വ്യക്തിക്ക് മാത്രമായി നഷ്ടമായത് 2.17 കോടിയാണ്. ഇതിൽ തിരിച്ചെടുക്കപ്പെട്ട തുക 9.50 ലക്ഷം മാത്രമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
<br>
TAGS : KERALA | THRISSUR
SUMMARY : Financial fraud again in Thrissur; 100 people lost about 10 crore rupees

Hot this week

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആദ്യകാല ബോർഡ്, കൗൺസിൽ അംഗവും സജീവപ്രവർത്തകനുമായ ആലപ്പുഴ...

ഹയര്‍സെക്കൻഡറി പരീക്ഷാഫല പ്രഖ്യാപന തിയതിയില്‍ മാറ്റം; മെയ് 26ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതിയില്‍ മാറ്റം. പുതുക്കിയ തീയതി...

ന്യൂനമര്‍ദ്ദം ശക്തമായി; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത, ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിലെ ആറു...

35 ലക്ഷം രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി വിദ്യാർഥിനി അറസ്റ്റിൽ

ബെംഗളൂരു: 35 ലക്ഷം രൂപ വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി മംഗളൂരുവില്‍ വിദ്യാര്‍ഥിനി...

മലമ്പുഴയിൽ ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മലമ്പുഴ സർക്കാർ ആശുപത്രിയിലെ...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആദ്യകാല ബോർഡ്, കൗൺസിൽ അംഗവും സജീവപ്രവർത്തകനുമായ ആലപ്പുഴ...

ഹയര്‍സെക്കൻഡറി പരീക്ഷാഫല പ്രഖ്യാപന തിയതിയില്‍ മാറ്റം; മെയ് 26ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതിയില്‍ മാറ്റം. പുതുക്കിയ തീയതി...

ന്യൂനമര്‍ദ്ദം ശക്തമായി; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത, ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിലെ ആറു...

35 ലക്ഷം രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി വിദ്യാർഥിനി അറസ്റ്റിൽ

ബെംഗളൂരു: 35 ലക്ഷം രൂപ വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി മംഗളൂരുവില്‍ വിദ്യാര്‍ഥിനി...

മലമ്പുഴയിൽ ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മലമ്പുഴ സർക്കാർ ആശുപത്രിയിലെ...

വന്യജീവികളുള്ള സ്ഥലങ്ങളിൽ ട്രെക്കിങ്ങിന് നിരോധനമേർപ്പെടുത്തി കര്‍ണാടക

ബെംഗളൂരു: സംസ്ഥാനത്ത് വന്യജീവികളുള്ള സ്ഥലങ്ങളില്‍ ട്രെക്കിങ്ങിന് നിരോധനമേര്‍പ്പെടുത്തി വനംവകുപ്പ്. ചാമരാജനഗര്‍ മലെ...

കെആർ പുരം- വൈറ്റ്ഫീല്‍ഡ് പാതയില്‍ അറ്റകുറ്റപ്പണികള്‍; കേരളത്തിലേക്കടക്കമുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടും

ബെംഗളൂരു: കെആർ പുരം- വൈറ്റ്ഫീല്‍ഡ് പാതയില്‍ ഇടയിൽ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാൽ ജൂൺ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച: രാജസ്ഥാനിൽ യുവമോർച്ച നേതാവും സഹോദരനും സി.ബി.ഐ കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: നീറ്റ് യു ജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍...

Related Articles

Popular Categories