മെട്രോ യെല്ലോ ലൈനിലെ സുരക്ഷ പരിശോധന 24ന്

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിന്റെ സുരക്ഷ പരിശോധന 24ന് നടത്തുമെന്ന് ബിഎംആർസിഎൽ. ചൈനയിൽ നിന്ന് എത്തിയ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിനിന്റെ പരിശോധന മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ (സിഎംആർഎസ്) നടത്തും. കൊൽക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിനായി ഡ്രൈവറില്ലാ ട്രെയിനുകൾ നിർമിച്ചത്.
ഇലക്ട്രോണിക് സിറ്റി വഴി ആർവി റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്നതാണ് യെല്ലോ ലൈൻ. ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിലേക്കുള്ള ഡ്രൈവറില്ല ട്രെയിൻ സെറ്റിൻ്റെ നിർമാണം ഏറെക്കുറെ പൂർത്തിയായതായി ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ പൃഥീഷ് ചൗധരി അറിയിച്ചു. ആദ്യഘട്ടത്തിൽ മൂന്ന് ട്രെയിനുകൾ വീതമാകും യെല്ലോ ലൈനിൽ സർവീസ് നടത്തുകയെന്ന് ബിഎംആർസിഎൽ മാനേജിങ് ഡയറക്ടർ മഹേശ്വർ റാവു മുൻപ് വ്യക്തമാക്കിയിരുന്നു.
പദ്ധതി പൂർണമാകുന്നതോടെ യെല്ലോ ലൈനിൽ 36 ഡ്രൈവറില്ല ട്രെയിനുകൾ സർവീസ് നടത്തും. യെല്ലോ ലൈനിലേക്കുള്ള 34 ഡ്രൈവറില്ല ട്രെയിനുകൾ നിർമിക്കാനുള്ള കരാർ 2019 ഡിസംബറിൽ ടിറ്റാഗഡ് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡുമായി (ബിഎംആർസിഎൽ) ഒപ്പുവെച്ചിരുന്നു. ആദ്യ ട്രെയിൻ 2024 ഓഗസ്റ്റിൽ കൈമാറാനായിരുന്നു ധാരണയെങ്കിലും ടിറ്റാഗഡ് ട്രെയിൻ കൈമാറുന്നതിൽ വൈകി. ഇതിന് പിന്നാലെ ചൈനയിൽ നിന്നുള്ള ആദ്യ പ്രോട്ടോടൈപ്പ് ട്രെയിൻ ഈ വർഷം ഫെബ്രുവരി 14ന് ഹെബ്ബഗോഡി ഡിപ്പോയിൽ എത്തിയിരുന്നു.
TAGS: BENGALURU
SUMMARY: Safety inspection for Bengaluru Metro's first driverless train on February 24



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.