ബെംഗളൂരു: സംസ്ഥാനത്തെ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ പിടികൂടാൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണവുമായി ബിജെപി വിമത പക്ഷ നേതാക്കൾ. മഹാദേവപുരയിൽ മുൻ മന്ത്രി അരവിന്ദ് ലിംബാവലിയുടെ നേതൃത്വത്തിൽ പ്രചാരണ പരിപാടി സംഘടിപ്പിച്ചു.
സംസ്ഥാനത്ത് അനധികൃതമായി കഴിയുന്ന ബംഗ്ലദേശി പൗരൻമാരെ പിടികൂടുന്നതിൽ സിദ്ധരാമയ്യ സർക്കാർ വീഴ്ച വരുത്തുന്നതായി ലിംബാവലി ആരോപിച്ചു. പൊലീസ് കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ മറ്റൊരു പശ്ചിമ ബംഗാളായി കർണാടക മാറുമെന്നും അദ്ദേഹം പറഞ്ഞു. രമേഷ് ജാർക്കിഹോളി എംഎൽഎ, മുൻ എംപിമാരായ ജി.എം. സിദ്ധേശ്വര, പ്രതാപ് സിംഹ, ബി.വി. നായിക്ക്, മുൻ മന്ത്രി കുമാർ ബങ്കാരപ്പ എന്നിവരാണ് പ്രചാരണത്തിനു നേതൃത്വം നൽകുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയെ എതിർക്കുന്ന നേതാക്കളാണിവർ. നേരത്തേ വഖഫ് ഭൂമി പ്രശ്നത്തിലും വിമത പക്ഷം സമാന്തര സമരങ്ങൾ നടത്തിയിരുന്നു.
SUMMARY: BJP rebel leaders launches drive on illegal bangla immigrants.