മുസാഫറാബാദ്: പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പാക് അധീന കശ്മീരില്‍ 12 പേര്‍ കൊല്ലപ്പെട്ടു. മുസാഫറാബാദില്‍ അഞ്ച് പ്രതിഷേധക്കാരും ധീര്‍ക്കോട്ടില്‍ അഞ്ചുപേരും ദദ്യാളില്‍ രണ്ടുപേരും വെടിയേറ്റ് മരിച്ചു. മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. മരണം ഭൂരിഭാഗവും വെടിയേറ്റാണ്
ഇതുകൂടാതെ, 200-ലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്, ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. നാലുദിവസമായി തുടരുന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തില്‍ ഇതുവരെ 200-ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. . അസ്വസ്ഥത അടിച്ചമർത്താൻ പഞ്ചാബിൽ നിന്നും ഇസ്ലാമാബാദിൽ നിന്നും ആയിരക്കണക്കിന് അധിക സൈനികരെയും എത്തിച്ചിട്ടുണ്ട്.
38 പ്രധാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധങ്ങള്‍, മേഖലയിലെ സൈനിക അതിക്രമങ്ങള്‍ക്കെതിരായ വലിയ പ്രക്ഷോഭമായി വളര്‍ന്നിരിക്കുന്നു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ സൈന്യത്തിനെ ഉള്‍പ്പെടെ വിന്യസിച്ചതോടെയാണ് ഇത് പാക് സൈന്യത്തിനെതിരായ പ്രതിഷേധമായി വളരാന്‍ തുടങ്ങിയത്.
ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (എഎസി) നയിച്ച പ്രതിഷേധങ്ങൾ അസ്വസ്ഥമായ പ്രദേശത്ത് ജീവിതം സ്തംഭിപ്പിച്ചു. പാകിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർത്ഥികൾക്കായി നീക്കിവച്ചിരിക്കുന്ന പിഒകെയിലെ 12 നിയമസഭാ സീറ്റുകൾ നിർത്തലാക്കണമെന്ന ആവശ്യമാണ് പ്രക്ഷോഭത്തിന്റെ കാതൽ. നികുതി ഇളവ്, മാവിനും വൈദ്യുതിക്കും സബ്‌സിഡികൾ, വികസന പദ്ധതികൾ പൂർത്തീകരിക്കൽ എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.
SUMMARY: Protests spread in Pakistan-occupied Kashmir, 12 people killed