റോം: ഫുട്ബോള്‍ ലോകം കണ്ട എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളും ഇറ്റാലിയൻ ഇതിഹാസവുമായ ഫ്രാങ്കോ ബറേസി അന്തരിച്ചു. 66 വയസായിരുന്നു. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെ മിലാനില്‍ വച്ചാണ് അന്ത്യം. 1980, 90കളിലെ ഇറ്റാലിയൻ ഫുട്ബോളിന്റെ സുവർണ കാലത്തെ പ്രതിനിധികളില്‍ ഒരാള്‍ കൂടിയാണ് വിട പറഞ്ഞ ബറേസി.
1982ല്‍ സ്പെയിനില്‍ അരങ്ങേറിയ ലോകകപ്പില്‍ സുവർ കിരീടം നേടിയ ഇറ്റാലിയൻ ടീമില്‍ അംഗമായിരുന്നു ബറേസി. 1994ലെ യുഎസ്‌എ ലോകകപ്പില്‍ ഇറ്റലി ഫൈനലിലേക്ക് കടന്നപ്പോള്‍ ടീം ക്യാപ്റ്റനും ബറേസിയായിരുന്നു. ഇറ്റാലി ദേശീയ ടീമിനായി 81 അന്താരാഷ്ട്ര മത്സരങ്ങളില്‍ പ്രതിരോധക്കോട്ട കാത്തു.
എസി മിലാന്റെ ഇതിഹാസം താരമായ ബറേസി പ്രൊഫഷണല്‍ കരിയറില്‍ ഒറ്റ ക്ലബിനു വേണ്ടി മാത്രം കളിച്ച വണ്‍ ക്ലബ് മാൻ എന്ന വിശേഷണത്തിനും അർഹനായിരുന്നു. 1977 മുതല്‍ 1997 വരെ നീണ്ട ഐതിഹാസിക ക്ലബ് കരിയാറാണ് അദ്ദേഹത്തിന്റേത്. എസി മിലാൻ രണ്ട് തവണ രണ്ടാം ഡിവിഷനിലേക്ക് (സീരി ബി) തരംതാഴ്ത്തപ്പെട്ടപ്പോഴും അദ്ദേഹം ക്ലബ് വിടാതെ ടീമിനോടു വിശ്വസ്തത പുലർത്തിയ അദ്ദേഹം ടീമിനെ സീരി എയിലേക്ക് തിരികെ എത്തിക്കാനും കഠിനാധ്വാനം ചെയ്തു. 15 സീസണുകളില്‍ എസി മിലാൻ നായകനും ബറേസിയായിരുന്നു.
SUMMARY: Italian football legend Franco Baresi has passed away
















