Tuesday, January 13, 2026
24.9 C
Bengaluru

ബെംഗളൂരു -മൈസൂരു ദേശീയപാതയില്‍ എസ്ഐയേും കുടുംബത്തെയും കത്തിമുനയില്‍ നിര്‍ത്തി കവര്‍ച്ച; മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു -മൈസൂരു ദേശീയപാതയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള എസ്ഐയേും കുടുംബത്തെയും കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മൈസൂരു -ബെംഗളൂരു ദേശീയപാതയില്‍ ചന്നപട്ടണ ബൈപാസിന് സമീപം തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ചേരമ്പാടി എസ്ഐ പി.ജെ. ഷാജിയേയും കുടുംബത്തെയും കത്തിക്കാട്ടി കൊള്ളയടിച്ച സംഭവത്തില്‍ മൂന്നു പേരെ ചന്നപട്ടണ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. ചന്നപട്ടണ പട്ടണത്തില്‍ നിന്നുള്ള സയ്യിദ് തന്‍വീര്‍ എന്ന തന്നു (30), ബെംഗളൂരു സൗത്തില്‍ നിന്നുള്ള ഫൈറോസ് പാഷ (28), രാമനഗരയിലെ ഗെജ്ജാലഗുഡ്ഡെയില്‍ നിന്നുള്ള തന്‍വീര്‍ പാഷ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ സയ്യിദ് തന്‍വീര്‍ പത്തിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

ഒക്ടോബര്‍ ഏഴിന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഷാജി, ബെംഗളൂരുവില്‍ പഠിക്കുന്ന മൂത്ത മകനെ കൂട്ടിക്കൊണ്ടുവരാന്‍ ഭാര്യ മെര്‍ലിന്‍ ഷാജിക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം ബെംഗളൂരുവിലേക്ക് വരികയായിരുന്നു. ഹൈവേയുടെ അരികില്‍ വിശ്രമിക്കാന്‍ കാര്‍ പാര്‍ക്ക് ചെയ്തപ്പോള്‍, സ്‌കൂട്ടറില്‍ എത്തിയ മൂന്ന് പേര്‍ കുടുംബത്തെ കത്തികാട്ടി ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് ഷാജിയുടെ കഴുത്തിലുള്ള സ്വര്‍ണ ഗാലയും കാറിലെ ഡാഷ്‌ബോര്‍ഡില്‍ നിന്ന് 10,000 രൂപയും സീറ്റുകളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്നു. കവര്‍ച്ചക്കാര്‍ പോയതോടെ ഷാജി പട്രോളിംഗ് പോലീസിനെ വിവരമറിയിച്ചു, തുടര്‍ന്ന് സിസി ടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് പ്രതികളെ തിരിച്ചറിയുകയും ചൊവ്വാഴ്ച ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
SUMMARY: SI and his family robbed at knifepoint on Bengaluru-Mysuru National Highway; Three arrested

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബംഗ്ലാദേശിയെന്ന് ആരോപണം; മംഗളൂരുവിൽ യുവാവിന് ആൾക്കൂട്ട മർദ്ദനം, മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് മംഗളൂരുവിൽ കുടിയേറ്റ തൊഴിലാളിയെ ആക്രമിച്ചു. പൗരത്വ തെളിവ്...

കെഎൻഎസ്എസ് മല്ലേശ്വര൦ കരയോഗം കുടുംബ സംഗമവും തിരുവാതിരക്കളി മത്സരവും

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മല്ലേശ്വര0 കരയോഗം 39ാ-മത് കുടുംബ...

ശബരിമല മകരവിളക്ക്; കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും സ്പെഷ്യല്‍ ട്രെയിനുകള്‍

പത്തനംതിട്ട: മകരവിളക്ക് ഉത്സവകാലത്തെ വൻ തിരക്ക് പരിഗണിച്ച്‌ ശബരിമല തീർത്ഥാടകർക്കായി ഇന്ത്യൻ...

‘ഡെലിവറി തൊഴിലാളികള്‍ക്ക് ആശ്വാസം’; പത്ത് മിനിറ്റ് ഡെലിവറി നിര്‍ത്തലാക്കാന്‍ സ്വിഗ്ഗി

ഡല്‍ഹി: ഇ-കൊമേഴ്‌സ് കമ്പനികളുടെ പത്തു മിനിറ്റ് ഡെലിവറി വാഗ്ദാനത്തിന് അന്ത്യമാകുന്നു. ഡെലിവറി...

കലൂര്‍ സ്റ്റേഡിയം അപകടം; കേസിലെ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്നും വീണ് ഉമ തോമസ്...

Topics

ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേര്‍ ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഹെബ്ബഗോഡി പോലീസ്...

ജയിലിലേക്ക് മൊബൈൽ ഫോൺ കടത്താൻ ശ്രമം; യുവതി പിടിയിലായി

ബെംഗളൂരു: സ്വകാര്യ ഭാഗത്ത് മൊബൈൽ ഫോൺ ഒളിപ്പിച്ച് ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമിച്ച...

ലാൽബാഗ് പുഷ്പമേളയ്ക്ക് നാളെ തുടക്കം

ബെംഗളൂരു : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലാൽബാഗ് പുഷ്പമേള നാളെ...

ലോക റെക്കോർഡ് സ്വന്തമാക്കി ‘മെഗാ ബൈബിൾ പകർത്തിയെഴുത്ത്’

ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ്‌ ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ...

മെട്രോ പിങ്ക് ലൈനില്‍ പരീക്ഷണ ഓട്ടം ഇന്നുമുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനില്‍ കല്ലേന അഗ്രഹാര മുതൽ താവരക്കരെ...

എറണാകുളം ഇന്റർസിറ്റി, മംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും

ബെംഗളൂരു: എറണാകുളം ഇന്റർസിറ്റിയും മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും പുറപ്പെടുന്ന സ്റ്റേഷനുകള്‍...

കന്നഡ എഴുത്തുകാരി ആശാ രഘുവിനെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരിയും പ്രസാധകയുമായ ആശാ രഘുവിനെ (46) മരിച്ച...

Related News

Popular Categories

You cannot copy content of this page