ബെംഗളൂരു: ആക്ടിവിസ്റ്റ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീകാന്ത് പംഗാർക്കർ മഹാരാഷ്ട്രയിലെ ജൽന കോർപറേഷനിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു. പതിമൂന്നാം വാർഡിലാണ് ശ്രീകാന്ത് മത്സരിക്കുന്നത്. ജനുവരി 15 നാണ് തിരഞ്ഞെടുപ്പ്.
ബിജെപി ഉൾപ്പെടെയുള്ളവരാണ് എതിരാളികൾ. അതേസമയം ഷിൻഡെ പക്ഷ ശിവസേന ഇവിടെ മത്സരിക്കുന്നില്ല. 2001-2006 കാലത്ത് അവിഭക്ത ശിവസേനയുടെ കൗൺസിലറായിരുന്നു ശ്രീകാന്ത്. 2011ൽ ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ഹിന്ദു ജൻജാഗ്രതി സമിതിയിൽ ചേർന്നു.
2017 സെപ്റ്റംബർ 5 നാണ് ഗൗരി ലങ്കേഷ് വീടിന് മുന്നിൽ വെച്ച് അക്രമികളുടെ വെടിയേറ്റു മരിച്ചത്. കേസിൽ 2018 ഓഗസ്റ്റിൽ ശ്രീകാന്തിനെ അറസ്റ്റ് ചെയ്തു. സ്ഫോടകവസ്തു നിയമം, സ്ഫോടകവസ്തു നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ) എന്നിവ പ്രകാരമാണ് കേസെടുത്തത്. 2024 സെപ്റ്റംബർ 4 ന് കർണാടക ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.
SUMMARY: Gauri Lankesh murder case: Prati is a candidate in the corporation elections















