പട്‌ന: ബിഹാര്‍ രാഷ്ട്രീയത്തിലെ അതികായൻ നിതീഷ് കുമാർ ഗവർണർക്ക് രാജി സമർപ്പിച്ചു. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവരോടൊപ്പം എത്തിയാണ് നിതീഷ് രാജി നല്‍കിയത്. ഇതോടെ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിതീഷ് കുമാർ യുഗം അവസാനിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ നിതിഷ് കുമാറിന്റെ അധ്യക്ഷതയില്‍ അവസാന മന്ത്രിസഭാ യോഗം ചേർന്നു.
എല്ലാവർക്കും വേണ്ടിയുള്ള വികസനമാണ് തന്റെ സർക്കാർ നടത്തിയതെന്ന് നിതീഷ് പറഞ്ഞു. കുറേ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാനായി. പുതിയ സർക്കാരിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും നീതീഷ് പറഞ്ഞു. ബിഹാറിന്റെ ചരിത്രത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ വസതിയില്‍ ചേരുന്ന എംഎല്‍എമാരുടെ യോഗത്തിന് ശേഷം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.
21 വർഷത്തിന് ശേഷമാണ് നിതീഷ് ബിഹാർ മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നത്. നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്‌സ്വാള്‍, മുൻ ഉപമുഖ്യമന്ത്രി രേണുദേവി തുടങ്ങിയവരുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
SUMMARY: Bihar Chief Minister Nitish Kumar resigns















