ബെംഗളൂരു: കർണാടകയിലെ കൃഷ്ണഗിരിയിൽ കാറിൻ്റെ ടയർ മാറ്റുന്നതിനിടെ ലോറിയിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. ഹൊസൂർ – കൃഷ്ണഗിരി ദേശീയ പാതയിലെ ഗുരുപാരപ്പള്ളിയിൽ ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്
പട്ടാമ്പി കരിമ്പുള്ളി തെക്കേതില്‍ വീട്ടില്‍ വിനീതിന്റെ ഭാര്യ ദിവ്യ (30), ദിവ്യയുടെ അനിയന്‍ ഒറ്റപ്പാലം പനമണ്ണ സ്വദേശി ദീപു (28)എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇരുവരുടെയും അച്ഛൻ രവീന്ദ്രൻ (59) അമ്മ പാർവതി (53), ദിവ്യയുടെ ഇരട്ടസഹോദരി രമ്യ (34), ദിവ്യയുടെ ഭർത്താവ് പട്ടാമ്പി ഓങ്ങല്ലൂർ കരിമ്പുള്ളി തെക്കേതിൽ വിനീത് (44), ഇവരുടെ മക്കൾ അഭിൻദേവ് (12), അഖിൽദേവ് (9), വിനീതിന്റെ അമ്മ സരോജിനി (68) എന്നിവരാണ് കാറിലുണ്ടായിരുന്നത്. വിനീതിന് കാലിന് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ ഇവരെ കൃഷ്ണഗിരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാർ പൂർണമായി തകർന്നു.
ബെംഗളുരുവില്‍ പോയി തിരിച്ച് വരുന്ന വഴിയാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെയാണ് കുടുംബം നാട്ടിൽനിന്ന് ബെംഗളൂരുവിലേക്ക് തിരിച്ചത്. ബെംഗളൂരുവിലെ ബന്ധുവിന്റെ താമസസ്ഥലത്തുനിന്ന് ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഘം നാട്ടിലേക്ക് പുറപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ 4ന് കുറുവരപള്ളിയിലായിരുന്നു അപകടം.
കൃഷ്ണഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ കുറുവരപള്ളി പോലീസ് കേസെടുത്തു.
SUMMARY: Brothers die in tragic accident after being hit by lorry while changing tire after stopping car on roadside
















