സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് സിഎജി റിപ്പോര്‍ട്ട്

0
49

തിരുവനന്തപുരം: സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് കംപ്‌ട്രോളർ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ(സി.എ.ജി.) റിപ്പോര്‍ട്ട്. 18,026.49 കോടി രൂപയാണ് ഇവയുടെ ആകെ നഷ്ടമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള സി.എ.ജി. റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

ലാഭകരമല്ലാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്നും റിപോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 58 എണ്ണം മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 18 പൊതുമേഖലാ സ്ഥാപനങ്ങള്‍ 1986 മുതല്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും ഇവ അടച്ചുപൂട്ടാനുള്ള നടപടി ഊര്‍ജിതമാക്കണമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

2016ന് ശേഷം കെ എസ് ആര്‍ ടി സി ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. കെ എം എം എല്ലില്‍ ക്രമക്കേട് നടന്നതായും സി എ ജി കണ്ടെത്തി. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. ടെന്‍ഡര്‍ വിളിക്കാതെ വാങ്ങിയതില്‍ നഷ്ടമുണ്ടായി. 23.17 കോടിയാണ് നഷ്ടമുണ്ടായത്. യോഗ്യതയില്ലാത്തവര്‍ക്ക് കരാര്‍ നല്‍കുന്നു. പൊതു ടെന്‍ഡര്‍ വിളിക്കണമെന്നും സി.എ.ജി. ശിപാര്‍ശ ചെയ്യുന്നു.
<br>
TAGS : CAG REPORT
SUMMARY : CAG report says 77 public sector undertakings in the state are in loss

LEAVE A REPLY

Please enter your comment!
Please enter your name here