ന്യൂഡല്‍ഹി: അദാനി നൽകിയ മാനനഷ്ട കേസിൽ മാധ്യമപ്രവർത്തകൻ രവി നായർക്ക് തടവ് ശിക്ഷ. ഗുജറാത്ത് ഗാന്ധിനഗറിലെ മജിസ്ട്രേറ്റ് കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. ഒരു വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (AEL) നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിലാണ് വിധി വന്നിരിക്കുന്നത്.
അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനികളിലൊന്നാണ് അദാനി എന്റർപ്രൈസസ്. കമ്പനിയുടെയും അദാനി ഗ്രൂപ്പിന്റെയും സൽപ്പേരിന് കളങ്കമുണ്ടാക്കാൻ ലക്ഷ്യമിട്ട് രവി നായർ തെറ്റായതും അപകീർത്തികരവുമായ പ്രസ്താവനകൾ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചു എന്നാണ് കേസ്. ട്വീറ്റുകളിലുണ്ടായിരുന്നത് ന്യായമായ വിമർശനമല്ലെന്നും മറിച്ച് പൊതുജനങ്ങൾക്കും നിക്ഷേപകർക്കും ഇടയിൽ കമ്പനിയുടെ വിശ്വാസ്യത തകർക്കാൻ ബോധപൂർവം ചെയ്തതാണെന്നുമാണ് അദാനി എന്റർപ്രൈസിന്റെ വാദം. പൂർണ്ണമായ വിചാരണയ്ക്ക് ശേഷം എഇഎലിന്റെ വാദങ്ങൾ ശരിയാണെന്നും രവി നായർ കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.
SUMMARY: Defamation case filed by Adani Enterprises: Court sentences journalist Ravi Nair to one year in prison and fine
















