ബെംഗളൂരു: രാഹുല്‍ ഗാന്ധിക്കെതിരേ ബിജെപി ഫയല്‍ ചെയ്ത മാനനഷ്ടക്കേസിലെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. രാഹുല്‍ ഗാന്ധി നല്‍കിയ ഹർജിയില്‍ ജസ്റ്റിസ് സുനില്‍ ദത്ത് യാദവാണ് വിധി പറഞ്ഞത്. നടപടികള്‍ തുടരുന്നത് നിയമത്തിന്റെ ദുരുപയോഗമാകുമെന്നും ഹർജി അനുവദനീയമാണെന്നും കോടതി പറഞ്ഞു.
രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവര്‍ക്കെതിരെ ബിജെപി നേതാവ് കേശവ് പ്രസാദാണ് മാന നഷ്ടക്കേസ് ഫയല്‍ ചെയ്തത്. 2023ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ പരസ്യങ്ങളും പ്രചാരണവും മുദ്രാവാക്യങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉള്‍പ്പെടെയുള്ള പാര്‍ട്ടി അംഗങ്ങളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ തെറ്റായ പരസ്യങ്ങള്‍ പ്രചരിപ്പിച്ചതായും ബിജെപി ആരോപിച്ചിരുന്നു.
SUMMARY: Defamation case: Karnataka High Court quashes proceedings against Rahul















