ബെംഗളൂരു: ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ പ്രതി അറസ്റ്റിൽ. ഓണ്‍ലൈന്‍ ഡെലിവറി ഏജന്റായ വിജയ മല്ലികാർജുൻ കാമത്ത് എന്നയാളാണ് പിടിയിലായത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാറത്തഹള്ളി പോലീസ് ആണ് ഇയാളെ അറസ്റ്റിലെടുത്തത്.
പാഴ്സൽ ഡെലിവറി ചെയ്യാനെത്തിയ ഡെലിവറി ഏജന്റ്, ടോയ്ലറ്റ് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ, അപരിചിതരെ വീട്ടിലേക്ക് കയറ്റിവിടാൻ കഴിയില്ലെന്നു യുവതി വ്യക്ത്മായി പറഞ്ഞിരുന്നു. എന്നാൽ തന്റെ എതിർപ്പുകൾ അവഗണിച്ചതായും ചെരിപ്പുകൾ ഊരിമാറ്റി തന്റെ സമ്മതമില്ലാതെ ഫ്ലാറ്റിലെ ടോയ്ലറ്റിലേക്ക് കയറി. ടോയ്ലെറ്റ് ഉപയോഗിച്ചു പുറത്തിറങ്ങിയ ശേഷം ഇയാൾ യുവതിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു. സംഭവം യുവതി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെയാണ് വിവാദമായത്.
യുവതിയുടെ പരാതിയില്‍ ഭാരതീയ ന്യായ സംഹിത സെക്ഷൻ 75, 79, 329(2) വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഓണ്‍ലൈന്‍ ഡെലിവറി ഏജന്റിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി കമ്പനി അധികൃതർ അറിയിച്ചു. ഉപഭോക്താക്കളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും, പോലീസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
SUMMARY: Delivery agent arrested in Bengaluru for entering flat and exposing himself to a woman
















