ബെംഗളൂരു: ഈ വർഷത്തെ ഹജ്ജ് കര്‍മ്മത്തിനായി പുറപ്പെടുന്ന കർണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീർത്ഥാടകരുടെ ആദ്യ സംഘം ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നും ചൊവ്വാഴ്ച്ച പുലർച്ചെ 6.30 ന് ജിദ്ദയിലേക്ക് പുറപ്പെട്ടു.
ബെംഗളൂരുവിലെത്തിയ തീർത്ഥാടകരായ യാത്രക്കാർക്ക് ഹജ്ജ് ഹൗസിൽ വിശ്രമിക്കുന്നതിന് ഏർപ്പെടുത്തിയ ഹജ്ജ് ക്യാമ്പ് തിങ്കളാഴ്ച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ഹജ്ജ് ക്യാമ്പിൽ സേവനത്തിനായി പി.എം അബ്ദുൽ ലത്തീഫ് ഹാജിയുടെ നേതൃത്വത്തിൽ മലബാർ മുസ്ലിം അസോസിയേഷൻ പ്രവർത്തകർ സജീവമാണ്.
ഹജ്ജ് ഹൗസിൽ നിന്നും വിമാനത്താവളത്തിലേക്ക് പ്രത്യേക ബസുകളിലാണ് ഹജ്ജാജിമാരെ എത്തിച്ചത്. 31 ഫ്ളൈറ്റുകളിലായി 10765 ഹാജിമാരാണ് ഇത്തവണ ഹജ്ജിന്നായി ബെംഗളൂരുവില്‍ നിന്നും യാത്ര തിരിക്കുന്നത്. മെയ് 21 ന് അവസാന ഫ്‌ളൈറ്റ് യാതയാകുന്നതോടെ ക്യാമ്പ് സമാപിക്കും.
SUMMARY: Bengaluru Hajj camp; First group leaves







