ടെഹ്‌റാൻ: വെടിനിർത്തൽ കരാർ ഒപ്പുവെച്ച് ദിവസങ്ങൾക്കുള്ളിൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. ലബനാനിലെ ഇസ്രയേൽ ആക്രമണവും വെടിനിർത്തൽ കരാറിലെ ലംഘനങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇറാൻ സൈന്യത്തിന്റെ ഈ നിർണ്ണായക നടപടി. കരാർ ലംഘനത്തിനെതിരെയുള്ള ആദ്യത്തെ നടപടി മാത്രമാണിതെന്നും, ആക്രമണം തുടരുകയാണെങ്കിൽ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ഇറാനിലെ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്‌ക്വാർട്ടേഴ്‌സ് വ്യക്തമാക്കി.
ഹോർമുസ് വീണ്ടും അടച്ചതോടെ മേഖലയിൽ വീണ്ടും സംഘർഷം കടുക്കുമോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്. ലബനാനിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികളടക്കം 16 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമായത്. അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാണ് ഇറാൻ ആരോപിക്കുന്നത്.
ലോകത്തിലെ എണ്ണ ഗതാഗതത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് അടച്ചത് ആഗോള വിപണിയിൽ എണ്ണവില വർദ്ധനവിനും അനിശ്ചിതത്വത്തിനും കാരണമാകും. ഇസ്രയേലും ലബനാനും തമ്മിലുള്ള വെടിനിർത്തലിന് പിന്നാലെ മേഖലയിൽ സമാധാനം വരുമെന്ന പ്രതീക്ഷകൾക്കിടയിലാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
SUMMARY: Iran closes Strait of Hormuz again; Israel accused of violating ceasefire in Lebanon
















