തെഹ്റാന്‍: ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആര്‍ജിസി) ഇന്റലിജൻസ് വിഭാഗം തലവൻ മേജർ ജനറല്‍ സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.
‘അമേരിക്കൻ-സയണിസ്റ്റ് ശത്രുക്കള്‍ നടത്തിയ ഭീകരാക്രമണത്തിലാണ്’ ഖാദിമി കൊല്ലപ്പെട്ടതെന്ന് ഐആർജിസി പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇറാന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർണ്ണായക ചുമതലകള്‍ വഹിച്ചിരുന്ന ഖാദിമി, വിദേശ കടന്നുകയറ്റങ്ങള്‍ തടയുന്നതിലും സുരക്ഷാ ഏകോപനത്തിലും വലിയ പങ്കുവഹിച്ചിട്ടുള്ള ഉദ്യോഗസ്ഥനായിരുന്നു.
മേഖലയില്‍ ഇറാനും അമേരിക്ക-ഇസ്രായേല്‍ സഖ്യവും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടയിലാണ് ഇന്റലിജന്‍സ് വിഭാഗം തലവന്റെ കൊലപാതകം. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തുടരുകയാണ്.
SUMMARY: IRGC Intelligence Chief Majid Khadami Killed in US-Israeli Strike















