കോട്ടയം: കോട്ടയം കൂരോപ്പടയില്‍ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു. മറ്റപ്പള്ളിയില്‍ ചിറപ്പുറത്ത് തോമസിന്റെ മകൻ അലൻ തോമസ് (12) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
അലന്റെ പിതാവ് തോമസ് ഏബ്രഹാം (50), മാതാവ് ജോസ്‌ന (42), മറ്റക്കര എൻഎസ്‌എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ സഹോദരി മരിയ തെരേസ എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി മരണപ്പെട്ടിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതയാണ് കുടുംബത്തെ ഇത്തരം ഒരു അടിയന്തിര തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ജൂലൈ 13-ന് ഉച്ചയ്ക്ക് ശേഷമാണ് കുടുംബത്തെ മുഴുവൻ വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചമുതല്‍ സഹോദരിയെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ വൈകിട്ടോടെ ജോസ്‌നയുടെ സഹോദരൻ വീട്ടില്‍ നേരിട്ടെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
SUMMARY: Kottayam family’s suicide attempt: 12-year-old boy undergoing treatment also dies.
















