കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. കൊൽക്കത്തയിലെ ഖുദിറാം അനുശീലൻ കേന്ദ്രയിലുള്ള സ്‌ട്രോങ് റൂമിൽ കൃത്രിമത്വം നടന്നുവെന്നാരോപിച്ച് തൃണമൂൽ സ്ഥാനാർഥികളായ കുനാൽ ഘോഷ്. ശശി പാഞ്ജ എന്നിവർ സ്ഥലത്ത് ധർണ ആരംഭിച്ചു. മുഖ്യമന്ത്രി മമതാ ബാനർജിയും ഇങ്ങോട്ടേക്കെത്തുമെന്ന് തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
സ്ട്രോംഗ് റൂമിന് പുറത്ത് നിലയുറപ്പിച്ചിരുന്ന തൃണമൂൽ പ്രവർത്തകരോട് ഉച്ചയോടെ പുറത്തുപോകാൻ ആവശ്യപ്പെടുകയും സ്ട്രോംഗ് റൂം തുറന്ന് ബി.ജെ.പി പ്രവർത്തകരെ മാത്രം അകത്ത് കയറ്റിയെന്നുമാണ് തൃണമൂലിന്റെ ആരോപണം. സ്ട്രോംഗ് റൂമിിനുള്ളിൽ എന്തൊക്കെയോ പ്രവർത്തനം നടന്നതായി സിസിടിവിയിൽ കണ്ടു. ബാലറ്റ് പേപ്പറുകൾ അകത്തേക്ക് മാറ്റുന്നു. പോസ്റ്റൽ ബാലറ്റുകൾ പ്രോസസ് ചെയ്യുകയാണെങ്കിൽ അവ എവിടെ നിന്ന് വന്നു, എന്തുകൊണ്ടാണ് ഞങ്ങളെ അറിയിക്കാത്തതെന്നും കുനാൽ ഘോഷ് ചോദിച്ചു.
ബിജെപിക്ക് അനുകൂലമായി എക്‌സിറ്റ് പോൾ പ്രവചനങ്ങൾ വന്നതിന് പിന്നാലെ കനത്ത ജാഗ്രത പാലിക്കണമെന്ന് മമതാ ബാനർജി പ്രവർത്തകരോടും നേതാക്കളോടും ആവശ്യപ്പെട്ടിരുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കാൻ പാർട്ടി നേതാക്കളോട് അവർ ആവശ്യപ്പെട്ടു.
❗️ALARMING❗️
This is the murder of democracy in broad daylight.
CCTV footage has exposed how @BJP4India, in active collusion with the @ECISVEEP, is opening ballot boxes without the presence of any relevant party stakeholders. This is gross electoral fraud being committed openly… pic.twitter.com/aSe36kGKPI
— All India Trinamool Congress (@AITCofficial) April 30, 2026
അതേസമയം തൃണമൂലിന്റെ ആരോപണം ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മിഷനും തള്ളി. തോൽവി ഭയന്ന് തൃണമൂൽ കിംവദന്തികൾ പ്രചരിപ്പിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് തപസ് റോയ് പറഞ്ഞു. സ്ട്രോംഗ് റൂം പരിശോധിക്കാൻ താനും അവിടെ വന്നിരുന്നുവെന്നും തൃണമൂലിന്റേത് നുണ പ്രചാരണമാണെന്നും അദ്ദേഹം ആരോപിച്ചു. ഖുദിറാം അനുശീലൻ കേന്ദ്രയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെയും സ്ട്രോംഗ് റൂമുകൾ സുരക്ഷിതമായി സീൽ ചെയ്തിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
#WATCH | West Bengal Elections 2026 | Kolkata: TMC leaders Shashi Panja and Kunal Ghosh sit on a dharna in front of the strong room, outside Netaji Indoor Stadium.
They alleged that attempts are being made by BJP and ECI officials to open boxes without the presence of relevant… pic.twitter.com/nAxlxZvZfY
— ANI (@ANI) April 30, 2026
SUMMARY: ‘Manipulation took place in the strong room’: Trinamool alleges, dramatic scenes in Kolkata














