നെന്മാറ ഇരട്ടക്കൊലക്കേസ്: ശിക്ഷാവിധി നാളെ, വാദം പൂർത്തിയായി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് നാളത്തേക്ക് മാറ്റി. ശിക്ഷാവിധിക്ക് മുമ്പുള്ള വാദം പൂര്‍ത്തിയായി. ചെന്താമരയെ നാളെ ഓണ്‍ലൈനായാകും ഹാജരാക്കുക. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. ബിഎന്‍എസ് 103(I), 126 (II) വകുപ്പുകള്‍ പ്രകാരം ചെന്താമര കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ നടത്തിയാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയത്. ഇയാള്‍ സമൂഹത്തിന് തന്നെ ഭീഷണിയാണ്. ഇനിയും കുറ്റകൃത്യം നടത്താന്‍ സാധ്യതയുണ്ട്. പ്രതിക്ക് മാനസാന്തരം ഉണ്ടാകാന്‍ സാധ്യതയില്ല. പുഷ്പ, ശിവരാജന്‍ തുടങ്ങിയ അയല്‍വാസികള്‍ക്ക് പ്രതിയില്‍ നിന്ന് ഭീഷണിയുണ്ട്. മറ്റുള്ളവരുടെ സുരക്ഷ പരിഗണിക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ എം ജെ വിജയകുമാര്‍ കോടതിയില്‍ പറഞ്ഞു.

2025 ജനുവരി 27നാണ് അയല്‍വാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര (ചെന്താമരാക്ഷന്‍- 60) വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യത്തിനുശേഷം വനമേഖലയിലേക്ക് കടന്ന പ്രതിക്കായി പൊലീസും നാട്ടുകാരും ചേര്‍ന്ന് രണ്ടു ദിവസം വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ജനുവരി 28ന് രാത്രി 11ഓടെ പോത്തുണ്ടി മാട്ടായി വനമേഖലയില്‍നിന്നാണ് ചെന്താമരയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കൊലപാതകത്തിന് ഉപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയില്‍ ഫെബ്രുവരി അഞ്ചിന് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് ഫെബ്രുവരി 18ന് ചെന്താമരയുടെ മുന്‍ കൊലക്കേസിലെ ജാമ്യം കോടതി റദ്ദാക്കി. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ലഭിച്ച ജാമ്യത്തിലാണ് ഇയാള്‍ പുറത്തിറങ്ങിയിരുന്നത്. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2019 ആഗസ്ത് 31നാണ് സജിതയെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. സജിത കൊലക്കേസില്‍ ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചിരുന്നു. ഈ കേസില്‍ 2022ല്‍ ജാമ്യത്തിലിറങ്ങിയശേഷം വ്യവസ്ഥകള്‍ ലംഘിച്ചാണ് പോത്തുണ്ടിയില്‍ താമസിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

മാര്‍ച്ച് മൂന്നിന് കേസിലെ പ്രധാന സാക്ഷികളുടെ രഹസ്യമൊഴി ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തി. മാര്‍ച്ച് 25ന് പൊലീസ് 480 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. 132 സാക്ഷികള്‍, മുപ്പതിലധികം രേഖകള്‍, ഫൊറന്‍സിക് പരിശോധനാഫലം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ എന്നിവയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. ഫെബ്രുവരി 23 മുതല്‍ മെയ് ആറുവരെയായിരുന്നു വിചാരണ. കേസില്‍ വിസ്തരിച്ച സാക്ഷികളില്‍ നാലുപേര്‍ കൂറുമാറി.
SUMMARY: Nenmara double murder case: Sentencing tomorrow, arguments complete

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി വിജയ്; മോഹന്‍ലാലിനൊപ്പം കൊച്ചിയില്‍ വേദി പങ്കിടും

തിരുവനന്തപുരം: കേരളത്തിന്റെ ഓപ്പറേഷൻ തൂഫാന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് പരിപൂർണ പിന്തുണ...

കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങി തൊഴിലാളി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: മുട്ടോളിയിൽ മാൻഹോൾ വ്യതിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. പാലത്ത് സ്വദേശി...

മൂന്ന് കോടി നല്‍കിയാല്‍ മന്ത്രിയാക്കാമെന്ന വ്യാജേന ഡൽഹിയിൽനിന്ന് ഫോൺകോൾ; പരാതി നല്‍കി എലത്തൂര്‍ എംഎല്‍എ

കോഴിക്കോട്: മൂന്ന് കോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്ന് പറഞ്ഞ് എലത്തൂര്‍ എംഎല്‍എ...

അധ്യായം 30 📖 കരാട്ടെ പട്ടു

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ഇരുപതോളം...

ബെംഗളൂരുവിൽ അസാധാരണ ചൂട്; ജൂലൈ താപനില 112 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തോതില്‍

ബെംഗളൂരു: സാധാരണ തണുപ്പേറിയ കാലാവസ്ഥയ്ക്ക് പേരുകേട്ട ബെംഗളൂരു നഗരത്തിൽ ജൂലൈ 14-ന്...

ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി വിജയ്; മോഹന്‍ലാലിനൊപ്പം കൊച്ചിയില്‍ വേദി പങ്കിടും

തിരുവനന്തപുരം: കേരളത്തിന്റെ ഓപ്പറേഷൻ തൂഫാന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് പരിപൂർണ പിന്തുണ...

കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങി തൊഴിലാളി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: മുട്ടോളിയിൽ മാൻഹോൾ വ്യതിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. പാലത്ത് സ്വദേശി...

മൂന്ന് കോടി നല്‍കിയാല്‍ മന്ത്രിയാക്കാമെന്ന വ്യാജേന ഡൽഹിയിൽനിന്ന് ഫോൺകോൾ; പരാതി നല്‍കി എലത്തൂര്‍ എംഎല്‍എ

കോഴിക്കോട്: മൂന്ന് കോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്ന് പറഞ്ഞ് എലത്തൂര്‍ എംഎല്‍എ...

അധ്യായം 30 📖 കരാട്ടെ പട്ടു

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ഇരുപതോളം...

ബെംഗളൂരുവിൽ അസാധാരണ ചൂട്; ജൂലൈ താപനില 112 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തോതില്‍

ബെംഗളൂരു: സാധാരണ തണുപ്പേറിയ കാലാവസ്ഥയ്ക്ക് പേരുകേട്ട ബെംഗളൂരു നഗരത്തിൽ ജൂലൈ 14-ന്...

അമേരിക്കന്‍ ആക്രമണം വീണ്ടും; ഗൾഫിൽ തിരിച്ചടിച്ച് ഇറാനും

ടെഹ്റാന്‍: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധപ്രതീതി ജനിപ്പിച്ചുകൊണ്ട് ഇറാനിൽ അമേരിക്ക വ്യോമാക്രമണം നടത്തി....

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 560 രൂപ വര്‍ധിച്ചതോടെ വീണ്ടും...

ദിവ്യസ്വരത്തിന് അശ്രുപുഷ്പങ്ങളോടെ ആദരപ്രണാമം

"ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ വഴി തെളിക്കൂ..." നിഷ്‌ക്കളങ്കമായുള്ള പ്രാർത്ഥനാവരികൾ. ഈ ഗാനം കേൾക്കുമ്പോഴൊക്കെ...

Related Articles

Popular Categories