വ്യാജവാർത്തകള്‍ തടയാൻ പുതിയനിയമം; അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും 

ബെംഗളൂരു: സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ വാർത്തകളുടെയും ദൃശ്യങ്ങളുടെയും പ്രചാരണം തടയാൻ ലക്ഷ്യമിട്ട് കര്‍ണാടക സര്‍ക്കാര്‍  കൊണ്ടുവരുന്ന കർണാടക മിസ് ഇൻഫർമേഷൻ ആൻഡ് ഫെയ്ക്ക് ന്യൂസ്‌ ( പ്രോഹിബിഷൻ) ബില്‍ ബിൽ മൺസൂൺ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. വ്യാജവാർത്തകളോ ദൃശ്യങ്ങളോ പ്രചരിപ്പിച്ചാൽ ഏഴു വർഷം വരെ തടവും പത്തുലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കാവുന്ന കർശന വ്യവസ്ഥകളുള്ള ബില്ലിന്റെ കരടിനെക്കുറിച്ച് വകുപ്പുകൾ തമ്മിലുള്ള കൂടിയാലോചനകൾ നടക്കുന്നുണ്ടെന്ന് ഐടി/ബിടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.

തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ എന്നിവ കൈകാര്യം ചെയ്യുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതിനപ്പുറം ഒന്നുമില്ല,” ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ സ്ഥാപകൻ അപർ ഗുപ്ത ഡ്രാഫ്റ്റിനെക്കുറിച്ച് ഉന്നയിച്ച ആശങ്കകൾക്ക് മറുപടിയായി പ്രിയങ്ക്  പറഞ്ഞു. എന്നാൽ, ഈ ബിൽ സ്വതന്ത്രാഭിപ്രായ പ്രകടനത്തിന് ഭീഷണിയാണെന്നും, അവ്യക്തമായ നിർവചനങ്ങളും കർശനമായ ശിക്ഷകളും കാരണം സെൻസർഷിപ്പിന് വഴിയൊരുക്കുമെന്നും ആക്ടിവിസ്റ്റുകൾ, ഡിജിറ്റൽ അവകാശ ഗ്രൂപ്പുകൾ, നിയമ വിദഗ്ധർ എന്നിവർ വാദിക്കുന്നു.

വ്യജ വാര്‍ത്തകള്‍ സ്ഥിരീകരിക്കനായി ഫാക്ട് ചെക്ക് യൂണിറ്റും കന്നഡ സാംസ്കാരിക മന്ത്രി അധ്യക്ഷനായ ആറംഗ സോഷ്യൽ മീഡിയ റെഗുലേറ്ററി അതോറിറ്റിയും സ്ഥാപിക്കാനും ബിൽ നിർദ്ദേശിക്കുന്നുണ്ട്. പൊതുസുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നതും തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ദുഷ് പ്രചാരണം നടത്തുന്നതും കുറ്റകരമാണ്. സ്ത്രീവിരുദ്ധ പരാമർശങ്ങൾ, മതചിഹ്നങ്ങളെ അപമാനിക്കൽ തുടങ്ങിയവ ജാമ്യമില്ലാ കുറ്റമാണ്. കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്.
SUMMARY: New law to curb fake news; likely to be introduced in the next assembly session

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അതിരപ്പിള്ളി-മലക്കപ്പാറ പാതയില്‍ ആംബുലൻസിന് നേരെ കാട്ടാന ആക്രമണം

വാല്‍പ്പാറ: മൃതദേഹം എത്തിച്ച്‌ മടങ്ങുകയായിരുന്ന ആംബുലൻസിന് നേരെ കാട്ടാനയുടെ ആക്രമണം. കാലടി...

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. പവന് 1,080 രൂപ കുറഞ്ഞതോടെ...

കണ്ണൂര്‍ ജയിലില്‍ വീണ്ടും സംഘര്‍ഷം; തടവുകാരന് മര്‍ദ്ദനമേറ്റു

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ വീണ്ടും തടവുകാർ ഏറ്റുമുട്ടി. ഒരാള്‍ക്ക് പരുക്കേറ്റു....

ഐജി ഷെഫീൻ അഹമ്മദ് ഐപിഎസ്‌ അന്തരിച്ചു

തിരുവനന്തപുരം: ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു....

തിരുവനന്തപുരത്ത് കാറിൽ വെന്തുമരിച്ചത് ഏറ്റുമാനൂർ സ്വദേശി

തിരുവന്തപുരം: തിരുവന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞു. കോട്ടയം...

അതിരപ്പിള്ളി-മലക്കപ്പാറ പാതയില്‍ ആംബുലൻസിന് നേരെ കാട്ടാന ആക്രമണം

വാല്‍പ്പാറ: മൃതദേഹം എത്തിച്ച്‌ മടങ്ങുകയായിരുന്ന ആംബുലൻസിന് നേരെ കാട്ടാനയുടെ ആക്രമണം. കാലടി...

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. പവന് 1,080 രൂപ കുറഞ്ഞതോടെ...

കണ്ണൂര്‍ ജയിലില്‍ വീണ്ടും സംഘര്‍ഷം; തടവുകാരന് മര്‍ദ്ദനമേറ്റു

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ വീണ്ടും തടവുകാർ ഏറ്റുമുട്ടി. ഒരാള്‍ക്ക് പരുക്കേറ്റു....

ഐജി ഷെഫീൻ അഹമ്മദ് ഐപിഎസ്‌ അന്തരിച്ചു

തിരുവനന്തപുരം: ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു....

തിരുവനന്തപുരത്ത് കാറിൽ വെന്തുമരിച്ചത് ഏറ്റുമാനൂർ സ്വദേശി

തിരുവന്തപുരം: തിരുവന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞു. കോട്ടയം...

നേപ്പാളിൽ കുടുങ്ങിയ 54 കർണാടക സ്വദേശികൾ തിരിച്ചെത്തി

ബെംഗളൂരു: കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം നേപ്പാളിൽ കുടുങ്ങിയ 54...

അൽ-ഹിന്ദ് ഐഎസ് കേസിൽ പ്രതിക്ക് 7 വർഷം കഠിന തടവ്

ബെംഗളൂരു: അൽ-ഹിന്ദ് ഐഎസ് ഭീകര ഗൂഢാലോചന കേസിൽ സയ്യിദ് ഫസിയൂർ റഹ്മാന്...

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

ബെംഗളൂരു: റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിൻ കോച്ചിന്റെ സീറ്റിനടിയിൽ യുവതിയുടെ അർധനഗ്ന മൃതദേഹം...

Related Articles

Popular Categories