പോട്ട ബാങ്ക് കവര്‍ച്ച; പ്രതിയെ കസ്റ്റഡിയില്‍ വിട്ടു

തൃശൂർ: പോട്ടയിലെ ബാങ്കില്‍ നിന്ന് 15 ലക്ഷം രൂപ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു. പ്രതി റിജോ ആന്റണിയെ രണ്ട് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. അഞ്ചു ദിവസം അന്വേഷണത്തിനായി പോലീസ് ചോദിച്ചിരുന്നു. തെളിവെടുപ്പ് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ടുദിവസം മാത്രമാണ് കോടതി അനുവദിച്ചത്. ഫെബ്രുവരി 20 ന് രാവിലെ 10 മണിക്ക് പ്രതിയെ കോടതിയില്‍ ഹാജരാക്കണം.

ആഴ്ചകള്‍ നീണ്ട ആസൂത്രണത്തിന് പിന്നാലെയാണ് റിജോ ബാങ്ക് കൊള്ളയടിച്ചത്. രണ്ടാം ശ്രമത്തിലാണ് കവര്‍ച്ച വിജയകരമായി നടത്തിയത്. മുമ്പും ബാങ്കില്‍ കവര്‍ച്ച നടത്താന്‍ പ്രതി ശ്രമിച്ചിരുന്നു. നാല് ദിവസം മുമ്പായിരുന്നു ആദ്യ ശ്രമം. അന്ന് പോലീസ് ജീപ്പ് കണ്ടതോടെയാണ് ശ്രമം ഉപേക്ഷിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് ആശാരിപ്പാറയിലെ വീട്ടില്‍ നിന്നും പ്രതി റിജോ ആന്റണി പിടിയിലായത്.

തിങ്കളാഴ്ച പുലര്‍ച്ചെ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 12 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. ബാങ്ക് ജീവനക്കാരെ ഭയപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും കവര്‍ച്ചാ സമയത്ത് ധരിച്ചിരുന്ന വസ്ത്രവും വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. പ്രതി റിജോ ആന്റണിയുമായി രാവിലെ 11.30 ഓടെ അന്നനാടുള്ള സുഹൃത്തിന്റെ വീട്ടില്‍ എത്തിച്ചാണ് പോലീസ് ആദ്യം തെളിവെടുപ്പ് നടത്തിയത്.

കടം വീട്ടാനായി പ്രതി നല്‍കിയ മൂന്ന് ലക്ഷത്തോളം രൂപ ഇവിടെ നിന്ന് കണ്ടെത്തി. തുടര്‍ന്ന് കവര്‍ച്ച നടന്ന പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തി. കവര്‍ച്ച നടത്തിയ രീതി പ്രതി പോലീസിനോട് വിശദീകരിച്ചു. കവര്‍ച്ചയ്ക്കു ശേഷം പല തവണ വേഷം മാറി സഞ്ചരിച്ച പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണായക വഴിത്തിരിവായത് ഷൂസിന്റെ നിറവും ഹെല്‍മെറ്റുമായിരുന്നു.

TAGS : BANK ROBBERY
SUMMARY : Potta bank robbery; Suspect remanded in custody

Hot this week

തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റില്ല; തമിഴ്നാട് മന്ത്രി എസ്. കീര്‍ത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല

ചെന്നൈ: തമിഴ്നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എസ്. കീർത്തനയ്ക്ക് സത്യപ്രതിജ്ഞ...

‘അമ്മ ഓഫീസില്‍ തൊഴില്‍ പീഡനമെന്ന് പരാതി’; ആരോപണം കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ തൊഴില്‍ പീഡനമെന്ന് പരാതി. ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായിരുന്ന...

മുഖ്യമന്ത്രി ചര്‍ച്ചകള്‍ നീളുന്നു; കെ.പി.സി.സി മുന്‍ അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച്‌ ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍ ഡല്‍ഹിയിലെത്താന്‍...

ജെസിഡി പ്രഭാകര്‍ ടിവികെയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി

ചെന്നൈ: തമിഴ്‌നാട് നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ ജെ.സി.ഡി. പ്രഭാകറിനെ എത്തിക്കാൻ മുഖ്യമന്ത്രി...

നടനും നര്‍ത്തകനുമായ ഭരത് കാന്ത് വാഹനാപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: തെലുങ്ക് നടനും പ്രശസ്ത ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററുമായ കെ. ഭരത്...

തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റില്ല; തമിഴ്നാട് മന്ത്രി എസ്. കീര്‍ത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല

ചെന്നൈ: തമിഴ്നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എസ്. കീർത്തനയ്ക്ക് സത്യപ്രതിജ്ഞ...

‘അമ്മ ഓഫീസില്‍ തൊഴില്‍ പീഡനമെന്ന് പരാതി’; ആരോപണം കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ തൊഴില്‍ പീഡനമെന്ന് പരാതി. ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായിരുന്ന...

മുഖ്യമന്ത്രി ചര്‍ച്ചകള്‍ നീളുന്നു; കെ.പി.സി.സി മുന്‍ അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച്‌ ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍ ഡല്‍ഹിയിലെത്താന്‍...

ജെസിഡി പ്രഭാകര്‍ ടിവികെയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി

ചെന്നൈ: തമിഴ്‌നാട് നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ ജെ.സി.ഡി. പ്രഭാകറിനെ എത്തിക്കാൻ മുഖ്യമന്ത്രി...

നടനും നര്‍ത്തകനുമായ ഭരത് കാന്ത് വാഹനാപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: തെലുങ്ക് നടനും പ്രശസ്ത ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററുമായ കെ. ഭരത്...

17-ാമത് തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനം; പുതിയ എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ തിരഞ്ഞെടുക്കപ്പെട്ട പുതിയ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറി. 234...

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; അന്വേഷണം കേരളത്തിലേയ്ക്കും

ജയ്‌പൂർ: നാഷനല്‍ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ് യു.ജി) ചോദ്യപേപ്പർ...

കെ.സി. വേണുഗോപാലിന്‍റെ ഫ്ലക്സ് ബോര്‍ഡ് വച്ച സിപിഎം നേതാവ് സിസിടിവി കാമറയില്‍

തൃശൂർ: കേരളത്തിലെ മുഖ്യമന്ത്രി ചർച്ച തുടരുന്നതിനിടെ കെ സി വേണുഗോപാലിനെ അനുകൂലിച്ച്‌...

Related Articles

Popular Categories