കോട്ടയം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍. കോട്ടയം നാഗമ്പടത്ത് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കെപിസിസിയുടെ സംസ്‌കാര ഉത്സവ് 2026 എന്ന പരിപാടിയിലാണ് പ്രേംകുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. കലാകാരന് അതിരുകൾ ഇല്ലാത്ത സ്വാതന്ത്ര്യം ഉണ്ടാകണമെന്നും അഭിപ്രായം പറയാനുള്ള സ്വതന്ത്ര്യം പ്രധാനമാണെന്നും മതത്തിൻ്റെയും ജാതിയുടെയും രാഷ്ട്രീയത്തിൻ്റെയും നിയന്ത്രണങ്ങൾ ഇല്ലാതെ അഭിപ്രായം പറയാനാകണമെന്നും പ്രേംകുമാര്‍ പറഞ്ഞു. സദസിൽ ഉള്ളതിൽ കൂടുതൽ ആളുകൾ വേദിയിൽ ഉണ്ട്. കോൺഗ്രസ് ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പക്ഷെ അത് നിങ്ങളുടെ സ്വാതന്ത്ര്യം ആണ്. സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനം. നെഹ്രു ഇന്ത്യയെ അറിഞ്ഞ രാഷ്ട്രീയ നേതാവ്. നെഹ്രുവിൻ്റെ വീക്ഷണങ്ങൾ തന്നെയാണ് ഇന്ത്യയെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കിയതിന് പിറകെ ഇടതുപക്ഷവുമായി അകന്ന പ്രേംകുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അണിയറ നീക്കം നടത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് നടന്‍ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തിരിക്കുന്നത്
പ്രേംകുമാറിനെ കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം പദ്ധതിയിടുന്നവെന്നാണ് അറിയുന്നത്. കഴിഞ്ഞദിവസം പ്രേംകുമാറുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫോണില്‍ സംസാരിച്ചിരുന്നു.നടനെ പാര്‍ട്ടിയില്‍ എത്തിച്ച ശേഷം സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനമെടുക്കാമെന്നാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
SUMMARY: Premkumar on Congress stage amid rumors















