തൃശൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പുത്തൂർ സുവോളജിക്കൽ പാർക്ക് ശനിയാഴ്ച മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. കഴിഞ്ഞ നാലുമാസമായി വിദ്യാർഥികൾക്ക് മാത്രമായി പരീക്ഷണാടിസ്ഥാനത്തിൽ പ്രവേശനം നൽകിയിരുന്ന പാർക്കിൽ ഇനിമുതൽ എല്ലാവർക്കും പ്രവേശിക്കാം. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെയാണ് സന്ദർശന സമയം. ശനിയാഴ്ച രാവിലെ എട്ടു മണിക്ക് വനംമന്ത്രി ആദ്യ സന്ദർശകനായി പ്രവേശിക്കുന്നതോടെ പാർക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കപ്പെടും.
ടിക്കറ്റ് നിരക്കുകളും പ്രഖ്യാപിച്ചു. മുതിര്‍ന്നവര്‍ക്ക് നൂറു രൂപ. സീനിയര്‍ സിറ്റിസണ്‍സിന് അന്‍പതു രൂപ. വിദ്യാര്‍ഥികള്‍ക്ക് മുപ്പതു രൂപയാണ്. ഭിന്നശേഷിക്കാർക്കും നാലാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കും പ്രവേശനം സൗജന്യമാണ്. കൂടാതെ, ഡബിൾ ഡെക്കർ ബസ് യാത്രയ്ക്ക് മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 25 രൂപയും നൽകണം. വാഹനങ്ങൾക്കായി വിപുലമായ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്; ഇരുചക്ര വാഹനങ്ങൾക്ക് 25 രൂപ മുതൽ ബസുകൾക്ക് 250 രൂപ വരെയാണ് പാർക്കിംഗ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്.
തിങ്കളാഴ്ച അവധിയായിരിക്കും. മറ്റു ദിവസങ്ങളില്‍ ഒന്‍പതു മുതല്‍ അഞ്ചുവരെയാണ് പ്രവേശനം. സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിടണം. ഇലക്ട്രിക് ബസിലാണ് പിന്നെ യാത്ര. രണ്ട് ഇലക്ട്രിക് ബസുകള്‍ പാര്‍ക്കില്‍ കറങ്ങിക്കൊണ്ടിരിക്കും. ഭക്ഷണത്തിനായി മൂന്നു കിയോസ്ക്കുകളും ഒരു കഫെറ്റേരീയയും ഒരുക്കിയിട്ടുണ്ട്.
പതിനാല് ആവാസ വ്യസ്ഥകളിലാണ് മൃഗങ്ങള്‍. തൃശൂര്‍ മൃഗശാലയിലെ കടുവ, കാട്ടുപോത്ത്, ചീങ്കണ്ണികള്‍, സിംഹവാലന്‍ കുരങ്ങുകള്‍ ഉള്‍പ്പെടെ330 മൃഗങ്ങളെ പാര്ക്കിലേയ്ക്കു മാറ്റി. ജിറാഫ് ഉള്‍പ്പെടെയുള്ള വിദേശ മൃഗങ്ങളെ കൊണ്ടുവരാന്‍ നാലു കോടി രൂപ അഡ്വാന്‍സ് നല്‍കി. വരും മാസങ്ങളിൽ സഫാരി പാർക്കിന്റെയും പെറ്റിംഗ് സൂവിന്റെയും നിർമ്മാണം പൂർത്തിയാകുന്നതോടെ തൃശ്ശൂരിലെ ബാക്കിയുള്ള ജീവികളെക്കൂടി ഇവിടേക്ക് മാറ്റുമെന്ന് അധികൃതർ വ്യക്തമാക്കി.
SUMMARY: Puttur Zoological Park will open for public on Saturday
















