ഉത്തരകന്നഡയിലെ മണ്ണിടിച്ചിൽ; അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം പുനരാരംഭിച്ചു

ബെംഗളൂരു: ഉത്തരകന്നഡ അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ഇന്ന് പുനരാരംഭിച്ചു. കഴിഞ്ഞ നാല് ദിവസമായി അർജുനെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ല. എന്നാൽ അർജുൻ ഇപ്പോഴും മണ്ണിനടിയിൽ ഉണ്ടെന്ന് തന്നെയാണ് കുടുംബം പറയുന്നത്.

ഇന്നലെ ഉച്ചയോടെയാണ് അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ശക്തമാക്കിയത്. ഇന്ന് രാവിലെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. എങ്ങനെ എങ്കിലും മോനെ പെട്ടെന്ന് കിട്ടണം, അഞ്ച് ദിവസമായി, ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണെന്ന് അർജുനിന്റെ അച്ഛൻ പറഞ്ഞു.

അർജുനെ കണ്ടെത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അർജുനായുള്ള തിരച്ചിൽ താൽകാലികമായി അവസാനിപ്പിച്ച സാഹചര്യത്തിൽ ആശങ്ക രേഖപ്പെടുത്തി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.

മേഖലയിൽ കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസമായതിനാലാണ് എൻഡിആർഎഫും പൊലീസും അർജുനായുള്ള തിരച്ചിൽ താൽകാലികമായി അവസാനിപ്പിച്ചത്. ഗംഗാവതി പുഴ നിറഞ്ഞൊഴുകിയതും തിരിച്ചടിയായി. തുടർന്ന്, 100 അംഗ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി. മണ്ണ് നീക്കിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരം കയറ്റിവന്ന ലോറിയുടെ ജിപിഎസ് ലോക്കേഷൻ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചത്. ഈ സ്ഥലത്ത് മെറ്റൽ ഡിറ്റക്ടറുകളുടെ സഹായത്തോടെ തിരച്ചിൽ തുടരും. നേവി, പോലീസ്, എൻഡിആർഎഫ് ടീമുകൾ ഒരുമിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

ഗംഗാവാലി പുഴയിലിറങ്ങി നേവിയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയില്‍ അര്‍ജുൻ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് കോഴിക്കോട് സ്വദേശി അർജുനെ അങ്കോള-ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കാണാതായത്. നിലവിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

TAGS: KARNATAKA | LANDSLIDE
SUMMARY: Rescue operation for arjun to restart today

Hot this week

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ എ.ഐ; നിരീക്ഷണവും സുരക്ഷാ ക്രമീകരണങ്ങളും ഇനി ഡിജിറ്റൽ മാപ്പിങ്ങിലേക്ക്

തിരുവനന്തപുരം: ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഏർപ്പെടുത്തും. ഇതിനുള്ള...

നിര്‍മാണത്തിലിരുന്ന ക്ഷേത്ര മേല്‍ക്കൂര തകര്‍ന്നുവീണ് നാല് മരണം

മുംബൈ: മഹാരാഷ്ട്രയിലെ പര്‍ഭണി ജില്ലയില്‍ നിര്‍മ്മാണത്തിലിരുന്ന ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണ് നാല്...

രക്തദാന ക്യാമ്പ് നാളെ

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന രക്തദാന,...

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപണം

ടെഹ്‌റാൻ: വെടിനിർത്തൽ കരാർ ഒപ്പുവെച്ച് ദിവസങ്ങൾക്കുള്ളിൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച്...

വാണിയപ്പാറ പള്ളി സെമിത്തേരിയിലെ മൃതദേഹം; ദുരൂഹതയില്ലെന്ന് പോലീസ്

കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയ്ക്കുള്ളിൽ കണ്ടെത്തിയ വസ്തുവിൽ...

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ എ.ഐ; നിരീക്ഷണവും സുരക്ഷാ ക്രമീകരണങ്ങളും ഇനി ഡിജിറ്റൽ മാപ്പിങ്ങിലേക്ക്

തിരുവനന്തപുരം: ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഏർപ്പെടുത്തും. ഇതിനുള്ള...

നിര്‍മാണത്തിലിരുന്ന ക്ഷേത്ര മേല്‍ക്കൂര തകര്‍ന്നുവീണ് നാല് മരണം

മുംബൈ: മഹാരാഷ്ട്രയിലെ പര്‍ഭണി ജില്ലയില്‍ നിര്‍മ്മാണത്തിലിരുന്ന ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണ് നാല്...

രക്തദാന ക്യാമ്പ് നാളെ

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന രക്തദാന,...

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപണം

ടെഹ്‌റാൻ: വെടിനിർത്തൽ കരാർ ഒപ്പുവെച്ച് ദിവസങ്ങൾക്കുള്ളിൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച്...

വാണിയപ്പാറ പള്ളി സെമിത്തേരിയിലെ മൃതദേഹം; ദുരൂഹതയില്ലെന്ന് പോലീസ്

കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയ്ക്കുള്ളിൽ കണ്ടെത്തിയ വസ്തുവിൽ...

നീറ്റ് പുഃനപരീക്ഷ നാളെ; കർശന നടപടികളുമായി സർക്കാർ

ന്യൂഡല്‍ഹി: വിവാദങ്ങളും ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ നീറ്റ്...

ഹിജാബ് ധരിക്കാതെ ഓൺലൈനിൽ പാട്ടുപാടി; ഇറാനിയൻ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ

ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ ഓൺലൈനിൽ പാട്ടുപാടിയതിന് പ്രശസ്ത ഇറാനിയൻ ഗായിക പരസ്തൂ...

ഗതാഗത നിയമലംഘന പിഴത്തുകയിൽ 50 ശതമാനം ഇളവുമായി സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘന പിഴത്തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച്...

Related Articles

Popular Categories