ബെംഗളൂരു: കുദ്രെമുഖ് ഡിവിഷനു കീഴിലെ 4 ട്രെക്കിങ് പാതകളിൽ നിയന്ത്രണം. കുദ്രെമുഖ്, നേത്രാവതി, കുറിഞ്ഞാൽ, ഗണ്ഡിക്കൽ വനപാതകളിലാണ് വനംവകുപ്പിന്റെ സുരക്ഷാ മാർഗരേഖ പ്രകാരമുള്ള മാനദണ്ഡങ്ങൾ നടപ്പിലാക്കിയത്. ഈ പാതകളില്‍ ഇനി ഗൈഡിന്റെ അകമ്പടിയില്ലാതെ ട്രെക്കിങ് അനുവദിക്കില്ല.
കഴിഞ്ഞ ഏപ്രിലിൽ നാദാപുരം ഇയ്യങ്കോട് സ്വദേശിനി ജി.എസ്.ശരണ്യ കുടകിലെ തഡിയൻഡമോൾ ട്രെക്കിങ് കേന്ദ്രത്തിൽ കുടുങ്ങിയതും പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ(15) ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിലെ വ്യൂപോയിന്റിൽ നിന്ന് വീണു മരിച്ചതും വലിയ സുരക്ഷാ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. 10 പേർക്ക് ഒരു ഗൈഡ്, ജിപിഎസുള്ള വോക്കി ടോക്കി ഗൈഡുകൾ കയ്യിൽ കരുതണം, ഒരു ദിവസം പരമാവധി 150 പേർക്കു മാത്രമേ ഒരു പാതയിൽ പ്രവേശനമുണ്ടാകൂ തുടങ്ങിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.
SUMMARY: Restrictions imposed on trekking trails in Kudremukh
SUMMARY: Restrictions imposed on trekking trails in Kudremukh
















