കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ റിമാൻഡില്‍ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി. കട്ടിളപ്പാളി കേസിലെയും ദ്വാരപാലക കേസിലെയും ജാമ്യാപേക്ഷകളിലായിരുന്നു വിധി. മൂന്ന് മാസമാകുന്നു അറസ്റ്റ് നടന്നിട്ടെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പോറ്റിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്.
ഇപ്പോഴും തെളിവുകള്‍ ശേഖരിക്കുന്നതിനാല്‍ ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചായിരുന്നു കൊല്ലം വിജിലൻസ് കോടതിയുടെ നടപടി. അതേസമയം, സ്വർണക്കൊള്ളയില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസിൻ്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ കൊല്ലം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. ശങ്കർദാസ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകൻ കോടതിയില്‍ അറിയിച്ചത്.
SUMMARY: Sabarimala gold theft; Unnikrishnan Potty gets a setback, court rejects bail plea







