പരിയാരം (തൃശ്ശൂർ): റോഡിന് കുറുകെ ഇലക്ട്രിക് ലൈനിലേക്ക് വീണുകിടന്ന മരത്തിലിടിച്ച് സ്കൂട്ടർ യാത്രികനായ വൃദ്ധൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരുക്കേറ്റു. മോതിരക്കണ്ണി മണ്ണുംപുറം തളിയൻ വീട്ടിൽ തോമസ് (65) ആണ് മരിച്ചത്. ഇന്ന് (ശനിയാഴ്ച) പുലർച്ചെ അഞ്ച് മണിയോടെ ചാലക്കുടി തൂമ്പാക്കോട് വെച്ചായിരുന്നു അപകടം .അനുജൻ പൗലോസിന് (55) തലയ്ക്കും വാരിയെല്ലിനും പരുക്കേറ്റിട്ടുണ്ട്.
തോട്ടങ്ങളില്‍ നിന്ന് കപ്പ വാങ്ങി വില്‍പന നടത്തുന്ന മൊത്തക്കച്ചവടക്കാരനാണ് ചികിത്സയിലുള്ള പൗലോസ്. തോമസുമൊന്നിച്ചാണ് ഇയാള്‍ തോട്ടങ്ങളില്‍ നിന്ന് കപ്പ പറിക്കാന്‍ പോകാറുള്ളത്. ഇന്ന് പുലര്‍ച്ചെ 5.30-ഓടെ ഇരുവരും സ്‌കൂട്ടറില്‍ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. തോമസിന്റെ ഭാര്യ: കൊച്ചുത്രേസ്യ. മക്കള്‍: സീന, സിനി, സിന്റോ. മരുമക്കള്‍: ജോഷി, ജിബിന്‍, ഡോണ. സംസ്‌കാരം ഞായറാഴ്ച.
ഗതാഗതം തടസ്സപ്പെടുത്തിയ തെങ്ങ് മാറ്റിയത് ആറുമണിക്കൂറിനുശേഷമാണ്. നേരത്തെ സമീപവാസി കെ.എസ്.ഇ.ബി.യിൽ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ എത്തി ലൈൻ ഓഫ് ചെയ്ത് മടങ്ങിയിരുന്നു. എന്നാൽ, വൈദ്യുതിക്കമ്പിയിൽ തടഞ്ഞുനിൽക്കുന്ന തെങ്ങ് മുറിച്ചുമാറ്റിയില്ല. സംഭവത്തിൽ കെഎസ്ഇബി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയ്ക്കെതിരെ പ്രദേശത്ത് കടുത്ത ജനരോഷം ഉയരുകയാണ്.
SUMMARY: Scooter rider dies after hitting tree across road in Chalakudy, brother seriously injured
















