ധാക്കുവാഖാന: 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം സർവീസസ് സ്വന്തമാക്കി. കേരളവും സർവീസസും തമ്മിലുള്ള കലാശപ്പോരാട്ടത്തില്‍ അധികസമയത്ത് നേടിയ ഏകഗോളിനാണ് സർവീസസ് വിജയം കുറിച്ചത്. 109-ാം മിനിട്ടില്‍ അഭിഷേക് പവാറാണ് ഗോള്‍ വല ചലിപ്പിച്ചത്. നിശ്ചിത സമയമായ 90 മിനിറ്റില്‍ ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാകാതിരുന്നതിനെ തുടർന്ന് മത്സരം അധികസമയത്തിലേക്ക് നീണ്ടിരുന്നു.
കളത്തിലുടനീളം കേരളം ആധിപത്യം പുലർത്തിയെങ്കിലും സർവീസസിന്റെ കെട്ടുറപ്പുള്ള പ്രതിരോധം മറികടക്കാൻ മലയാളി താരങ്ങള്‍ക്ക് സാധിച്ചില്ല. സെമിഫൈനലിലെ ഹീറോ എം. വിഘ്നേഷിനെ പകരക്കാരുടെ ബെഞ്ചിലിരുത്തി ടി. ഷിജിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണവുമായാണ് കോച്ച് ഷഫീഖ് ഹസൻ ടീമിനെ ഇറക്കിയത്. രണ്ടാം പകുതിയില്‍ വിഘ്നേഷിനെ കളത്തിലിറക്കി കേരളം ആക്രമണം ശക്തമാക്കിയെങ്കിലും ‘പാർക്കിംഗ് ദ ബസ്’ തന്ത്രത്തിലൂടെ പ്രതിരോധക്കോട്ട കെട്ടിയ സർവീസസിനെ മറികടക്കാൻ സാധിച്ചില്ല.
സെമിഫൈനലിലെ ഹീറോ എം. വിഘ്നേഷിനെ പകരക്കാരുടെ ബെഞ്ചിലിരുത്തി ടി. ഷിജിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണവുമായാണ് കോച്ച് ഷഫീഖ് ഹസൻ ടീമിനെ ഇറക്കിയത്. രണ്ടാം പകുതിയില്‍ വിഘ്നേഷിനെ കളത്തിലിറക്കി കേരളം ആക്രമണം ശക്തമാക്കിയെങ്കിലും ‘പാർക്കിംഗ് ദ ബസ്’ തന്ത്രത്തിലൂടെ പ്രതിരോധക്കോട്ട കെട്ടിയ സർവീസസിനെ മറികടക്കാൻ സാധിച്ചില്ല.
സർവീസസ് ഗോള്‍കീപ്പർ ഗഗൻദീപിന്റെ തകർപ്പൻ സേവുകള്‍ കേരളത്തിന് തിരിച്ചടിയായി. അവസാനം അധികസമയത്ത് നേടിയ ഏകഗോളാണ് സർവീസസിന് സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ചത്.
SUMMARY: Services wins Santosh Trophy
















