തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിനുനേരെയുണ്ടായ ഇറാനിയൻ ഡ്രോൺ ആക്രമണത്തിന് മറുപടിയായി ഇറാൻറെ മിസൈൽ, ഡ്രോൺ സംഭരണശാലകൾക്കും തീരദേശ റഡാർ കേന്ദ്രങ്ങൾക്കും നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തി. ഹോർമുസിൽ കപ്പൽ ആക്രമിച്ചതിനു തിരിച്ചടിയയാണ് ഇറാന്റെ ഡാർ കേന്ദ്രങ്ങളിലടക്കം യുഎസ് സൈന്യം ആക്രമണം അഴിച്ച് വിട്ടത്. ഹോർമുസ് കടലിടുക്കിൽ സഞ്ചരിക്കുകയായിരുന്ന ലയേറിയ ഭീമൻ ചരക്കു കപ്പലിനുനേരെ 4 ഡ്രോണുകൾ ഇറാൻ തൊടുത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. ഇറാന്റെ നടപടിയെ വിഡ്ഢിത്തമെന്ന് ഡോണള്‍ഡ് ട്രംപ് വിമര്‍ശിച്ചതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്. മിസൈല്‍– ഡ്രോണ്‍ സംഭരണകേന്ദ്രവും തീരദേശ റഡാര്‍ കേന്ദ്രങ്ങളും തകര്‍ത്തെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രതികരിച്ചു.
വെടിനിർത്തൽ കരാർ നിലനിൽക്കെ ഉണ്ടായ ഈ സംഭവം മിഡിൽ ഈസ്റ്റിലെ യുദ്ധസമാനമായ അന്തരീക്ഷം വീണ്ടും രൂക്ഷമാക്കിയിരിക്കുകയാണ്. ഇറാനിലെ സിറിക് പ്രവിശ്യയിൽ തഹേറോയേ പിയറിന് സമീപം ശക്തമായ സ്ഫോടനം നടന്നതായി ഇറാനിയൻ സർക്കാർ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.ഒരു പ്രൊജക്ടൈൽ പതിച്ചാണ് സ്ഫോടനമുണ്ടായതെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ആക്രമണത്തിന് അതിവേഗം ശക്തമായ മറുപടി നല്‍കുമെന്നും യുഎസ് നടപടി വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമെന്നും ഇറാന്‍ പ്രതികരിച്ചു. ഹോര്‍മുസില്‍ ഇറാന്റെ നിയന്ത്രണത്തിലല്ലാത്ത സമാന്തര ജലപാതകളിലൂടെ കപ്പല്‍ ഗതാഗതം അനുവദിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.
അതേസമയം ഇറാന്റെ ആക്രമണത്തിൽ ഒരു ഡ്രോൺ കപ്പലിൽ പതിക്കുകയും കപ്പലിന് കേടുപാടുകളുണ്ടായി. സിങ്കപ്പൂർ പതാക ഘടിപ്പിച്ച ചരക്കുകപ്പലിനു നേരെയാണ് ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായതെന്നാണ് സൂചന. ഒമാൻ തീരത്തെ ദാഹിതിനു തെക്കുകിഴക്കായാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്നും കപ്പലിനു കേടുപാടുകളുണ്ടായെന്നും യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. ഇറാൻ നൽകിയ റൂട്ടിലൂടെ അല്ലാതെ പോയാൽ ഇൻഷുറൻസോ സുരക്ഷാ ഗ്യാരണ്ടിയോ കിട്ടില്ലെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. പിന്നാലെ സുരക്ഷിത നാവിക ഇടനാഴി ഇറാൻ അടച്ചു. ഇതോടെ ഹോര്‍മുസില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.
ഫെബ്രുവരി 28-ന് തുടങ്ങിയ യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്ക് ശേഷം നടന്നുകൊണ്ടിരിക്കുന്ന സമാധാന ചർച്ചകൾക്കിടയിലാണ് പുതിയ സംഘർഷം ഉടലെടുത്തിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴി അനുമതിയില്ലാതെ കപ്പലുകൾ പ്രവേശിക്കരുതെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കപ്പലുകൾ യാത്ര തുടരുകയാണ്.
SUMMARY: Setback to peace efforts; Iran says US attack on Iran is a violation of the agreement
















