ബെംഗളുരു: മാഗി ഉത്സവത്തിന്റെ ഭാഗമായി മൈസുരു കൊട്ടാരത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് തുടക്കമായി. 31 വരെ രാവിലെ 10 മുതൽ രാത്രി 9 വരെ യാണുമേള, ലക്ഷക്കണക്കിന് പൂക്കൾ ഉപയോഗിച്ച് നിർമിച്ച ശൃംഗേരിയിലെ ശ്രീ ശാരദാംബ ക്ഷേത്രത്തിന്റെ പുഷ്പ മാതൃകയാണ് ഈ വർഷത്തെ പ്രധാന ആകര്‍ഷണം. അന്തരിച്ച പരിസ്ഥിതി പ്രവർത്തക സാലുമരദ തിമ്മക്കയുടെ ‘തിന’ ഉപയോഗിച്ച് നിര്‍മിച്ച ഛായാചിത്രം, മുമ്മാടി കൃഷ്ണരാജ വാഡിയാർ, ഇന്ത്യൻ ഭരണഘടനയുടെ ആമുഖം, പച്ചക്കറി കൊത്തുപണികൾ, രാധ-കൃഷ്ണൻ തുടങ്ങി നിരവധി കലാസൃഷ്ടികള്‍ പ്രദര്‍ശനത്തിനുണ്ട്.ടാങ്ക്, യുദ്ധക്കപ്പൽ, യുദ്ധവിമാനം, കൂടാതെ കുട്ടികളുടെ ഇഷ്ട കഥാപാത്രമായ ഛോട്ടാ ഭീം എന്നിവയുടെ പുഷ്പ മാതൃകകളും ഒരുക്കിയിട്ടുണ്ട്. 25 വരെ വൈകിട്ട് 5 മുതൽ രാത്രി 9.30 വരെ കലാ, സാംസ്കാരിക പരിപാടികളും ഉണ്ടാകും.
SUMMARY: 10-day flower festival begins at Mysore Palace







