കൊച്ചി: ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമഭേദഗതി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു. നിലവില്‍ ലഭ്യമായിരുന്ന അവകാശങ്ങള്‍ കുറയ്ക്കുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
എറണാകുളം, പാലക്കാട് സ്വദേശികളായ ട്രാൻസ്ജെൻഡർ വ്യക്തികളാണ് ഹർജിക്കാർ. നിയമഭേദഗതി ലിംഗസ്വത്വം സ്വയം പ്രഖ്യാപിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നതായി ഹർജിയില്‍ ആരോപിക്കുന്നു. ട്രാൻസ്ജെൻഡർ വ്യക്തിയെ വ്യക്തമായി നിർവചിക്കാത്തതിനാല്‍ ചികിത്സ അടക്കമുള്ള അടിസ്ഥാന സേവനങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.
ട്രാൻസ്‌മെൻ, ട്രാൻസ് വുമൻ തുടങ്ങിയ വിഭാഗങ്ങളെ അംഗീകരിക്കാത്ത ഈ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും, അത് റദ്ദാക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങള്‍ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും ബാധകമായ ഈ വിഷയത്തില്‍ ഹൈക്കോടതിയുടെ നിലപാട് നിർണായകമാകുമെന്നാണ് നിയമവിദഗ്ധർ വിലയിരുത്തുന്നത്.
SUMMARY: Transgender individuals file petition in High Court; demand rejection of law amendment















