പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ വടകരപ്പതി കൗണ്ടന്നൂരിൽ ശെന്തിൽ കുമാർ (45) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സഹോദരിയുടെ മകന്‍ പ്രഭാകരനെ (33) പോലീസ് പിടികൂടി.
ഇരുവരും ഒന്നിച്ചു മദ്യപിച്ചശേഷം ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോഴാണ് വാക്കേറ്റമുണ്ടായത്. ഇതിനിടെ ഇരുമ്ബ് ദണ്ഡ് ഉപയോഗിച്ച് പ്രഭാകരന്‍ ശെന്തില്‍കുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിനുശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രഭാകരനെ പോലീസ് തിരഞ്ഞുകണ്ടെത്തുകയായിരുന്നു.
SUMMARY: Uncle dies after being beaten by nephew over food dispute















