പാലക്കാട്: സംസ്ഥാനത്ത് തുടരുന്ന പവർക്കട്ടിനെത്തുടർന്ന് വൈദ്യുതി മുടങ്ങിയതോടെ ഓക്‌സിജൻ ശ്വസിക്കാൻ കഴിയാതെ രോഗി മരിച്ചെന്ന കരളലിയിക്കുന്ന വാർത്തയുമായി ആരോഗ്യപ്രവർത്തക ചിത്ര അഭയ്. ആശുപത്രിയിലെ ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷം ഓക്‌സിജൻ കോണ്‍സെൻട്രേറ്ററിന്റെ സഹായത്തോടെ വീട്ടില്‍ കഴിഞ്ഞിരുന്ന രോഗിയാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചത്.
സംഭവിച്ച ഈ വലിയ ദുരന്തത്തെക്കുറിച്ചും ഇതിനോട് കെഎസ്‌ഇബി (KSEB) ജീവനക്കാർ കാണിച്ച അങ്ങേയറ്റത്തെ ക്രൂരതയെക്കുറിച്ചും ചിത്ര ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിവരം പുറംലോകമറിഞ്ഞത്. പാലക്കാട് കല്ലേക്കാട് സ്വദേശി എം. കൃഷ്ണനാണ് ശ്വാസം കിട്ടാതെ മരിച്ചത്. വീട്ടില്‍ ഓക്സിജൻ സപ്പോർട്ടിലായിരുന്ന കൃഷ്ണന്, വൈദ്യുതി മുടങ്ങിയതോടെ ഓക്സിജൻ നല്‍കാനാകാത്ത സാഹചര്യം ഉണ്ടാവുകയായിരുന്നു.
വൈദ്യുതി തടസം നേരിട്ടതിനെ തുടർന്ന് കെ.എസ്.ഇ.ബി (KSEB) ഓഫീസിലേക്ക് വിളിച്ചപ്പോള്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് മോശം പ്രതികരണമാണ് ഉണ്ടായതെന്ന് മരണപ്പെട്ട കൃഷ്ണന്റെ മരുമകള്‍ ആരോപിച്ചു. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് രോഗിയുടെ നില വഷളാവുകയും, ഡോക്ടറുടെ അടുത്ത് എത്തിക്കുന്നതിന് മുമ്പ് തന്നെ അതീവ ഗുരുതരാവസ്ഥയിലാകുകയും ചെയ്തതായി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് വ്യക്തമാക്കി. സംഭവത്തില്‍ കെ.എസ്.ഇ.ബി ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധവും പരാതിയുമാണ് ഉയരുന്നത്.
SUMMARY: Unexpected Power Cut: Critically Ill Patient Dies in Palakkad
















