തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട പിണറായി വിജയനെ വീട്ടിലെത്തിക്കണ്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ. പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് സതീശൻ അദ്ദേഹത്തെ കണ്ടത്. പിണറായിക്കൊപ്പം ഭാര്യയും മകള്‍ വീണയും കൊച്ചുമകനും വി ഡി സതീശനെ സ്വീകരിച്ചു. വി കെ പ്രശാന്തും വീട്ടിലുണ്ടായിരുന്നു. വീടിന് പുറത്തേക്ക് ഇറങ്ങിവന്ന് കൈകൊടുത്തുകൊണ്ടാണ് പിണറായി സതീശനെ സ്വീകരിച്ചത്. ഒരുമിച്ച് ചായകുടിച്ച് സൗഹൃദസംഭാഷണം നടത്തിയാണ് ഇരുവരും പിരിഞ്ഞത്.
സിഎമ്മിനു നല്ല ചിട്ടയുള്ള ആളാണ്, എനിക്കതില്ല. ഭക്ഷണം പകുതിയേ കഴിക്കുകയുള്ളു’ എന്നും ഇരുവരും തമ്മിലുള്ള സ്വകാര്യ സംഭാഷണത്തിനിടെ സതീശന് പറഞ്ഞു. പത്ത് വര്‍ഷം മുഖ്യമന്ത്രിയും 16 വര്‍ഷം പാര്‍ട്ടി സെക്രട്ടറിയുമായ പരിണിത പ്രജ്ഞനായ നേതാവാണ് പിണറായി. പ്രധാനപ്പെട്ട ദൗത്യം ഏറ്റെടുക്കുകയാണ് ഞങ്ങള്‍. പ്രതിപക്ഷ സ്ഥാനത്തേക്ക് അദ്ദേഹം വരിയാണ്. കേരളത്തിന്റെ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി ഒരുമിച്ച് നില്ക്കാന് പറ്റണം. അത് പറ്റുമെന്നാണ് പ്രതീക്ഷയെന്നും അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും വി ഡി സതീശന് പറഞ്ഞു.
അതേസമയം പിണറായി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. ചോദ്യങ്ങള്‍ക്ക് പിന്നെ മറുപടി നല്‍കാമെന്ന് മാത്രമാണ് പിണറായി വിജയന് പ്രതികരിച്ചത്. 2016ല്‍ മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്തപ്പോള്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ പിണറായി വിജയന് സന്ദര്‍ശിച്ചിരുന്നു.
SUMMARY: VD Satheesan visits Pinarayi Vijayan
















