കാരക്കാസ്: വെനസ്വേലയിലുണ്ടായ ഇരട്ടഭൂകമ്പത്തിൽ അർജന്റീനിയൻ ഫുട്ബാൾ താരത്തിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടു. വെനസ്വേലൻ സെഗുണ്ട ഡിവിഷൻ ക്ലബായ മാരിറ്റിമോയുടെ ഡിഫൻഡറായി കളിക്കുന്ന ലൂക്കാസ് ട്രെജോയുടെ ഭാര്യയും രണ്ട് കുട്ടികളുമാണ് കൊല്ലപ്പെട്ടത്. യാരാക്കായ് മേഖലയിലുണ്ടായ ഭൂകമ്പത്തിലാണ് ട്രെജോയുടെ ഭാര്യ യാനിന മാരനെല്ലയ്‌ക്കും മക്കളായ ആരോൺ, ഐൻഹോവ എന്നിവർക്കും ജീവൻ നഷ്‌ടമായത്.
ഇരട്ട ഭൂകമ്പത്തിൽ ഏറ്റവും കൂടുതൽ നാശനഷ്‌ടം സംഭവിച്ച തീരദേശ പ്രദേശങ്ങളിലൊന്നായ പ്ലായ ഗ്രാൻഡെയിലായിലെ അപാർട്‌മെന്റിലാണ് ട്രെജോയുടെ കുടുംബം താമസിച്ചിരുന്നത്. ഭൂകമ്പത്തിൽ കെട്ടിടം തകർന്നുവീണിനുപിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും കാണാതായതായി റിപ്പോർട്ടുകൾ വന്നിരുന്നു. മണിക്കൂറുകൾ നീണ്ട തെരച്ചിലിലാണ് കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽനിന്ന് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. അപകടസമയത്ത് തന്റെ ഫുട്‌ബാൾ ക്ലബായ മാരിറ്റിമോയ്‌ക്കൊപ്പം കാരക്കാസിലായിരുന്നു ലൂക്കാസ് ട്രെജോ. അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും മരണത്തിൽ ദു:ഖം പങ്കിടുന്നതായി മാരിറ്റിമോ ഔദ്യോഗിക പ്രസ്‌താവനയിറക്കി.
എഴുപത് ലക്ഷത്തോളം പേരെ ബാധിച്ച ഈ ഭൂചലനത്തില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെടുകയും പതിനായിരത്തോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ 24നായിരുന്നു ഭൂചലനം.
SUMMRAY: Venezuela earthquake: Wife and children of Argentine footballer die
















