തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കണമെന്ന തന്റെ ആവശ്യം ഹൈകമാൻഡ് തള്ളിയതോടെ മുതിർന്ന നേതാവ് കെ. സുധാകരന്‍റെന്റെ അടുത്ത നീക്കം എന്താകുമെന്ന ആകാംക്ഷയില്‍ രാഷ്ട്രീയ കേരളം. നിലപാട് വ്യക്തമാക്കാൻ ഇന്ന് 12 മണിക്ക് കെ സുധാകരൻ മാധ്യമങ്ങളെ കാണും. മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതിനിടെയാണ് സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണുന്നത്. പാര്‍ട്ടി വിട്ട് സ്വന്തം പാര്‍ട്ടിരൂപീകരിക്കാന്‍ സുധാകരന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കണ്ണൂർ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്നതിന് പുറമേ കണ്ണൂരിലെ മറ്റുചില മണ്ഡലങ്ങളിൽ തന്റെ അനുയായികളെ രംഗത്തിറക്കാനും സാധ്യതയുണ്ട്.
കെ സുധാകരനും അടൂർ പ്രകാശിനും സീറ്റ് നൽകിയേക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും എംപിമാർക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനം ഒടുവില്‍ ഹൈക്കമാൻഡ് കൈക്കൊള്ളുകയായിരുന്നു. ഇതില്‍ കടുത്ത അതൃപ്തിയിലാണ് സുധാകരൻ. അടുത്ത നീക്കമെന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സുധാകരന്റെ പിടിവാശിയെ തുടർന്നാണ് കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകിയത്. ഇന്ന് പുലർച്ചെ വരെ നടത്തിയ ചർച്ചക്കൊടുവിലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ടെന്ന് കോൺഗ്രസ് ഹൈകമാൻഡ് നിലപാട് കടുപ്പിച്ചത്.
കണ്ണൂരിൽ മുൻ കോർപറേഷൻ മേയറായിരുന്ന ടി.ഒ. മോഹനൻ കോൺഗ്രസിന്റെ സ്ഥാനാർഥിയാകുമെന്നാണ് സൂചന. കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലും സ്ഥാനാർഥിയാകും. ഇവര്‍ക്ക് പുറമേ കൊച്ചിയിൽ മുഹമ്മദ് ഷിയാസും , തൃക്കരിപ്പൂരിൽ സന്ദീപ് വാര്യറും ആറന്മുളയിൽ അബിൻ വർക്കിയും ഏറ്റുമാന്നൂരിൽ നാട്ടകം സുരേഷും മത്സരിക്കും. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിലിനും സീറ്റില്ല. ശേഷിക്കുന്ന 40 സ്ഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും.
SUMMARY: Will K. Sudhakaran become independent?; Critical press conference this afternoon















