വനിതാ സംവരണ ബില്ല് ഇന്ന് പാർലമെന്റിൽ

ന്യൂഡല്‍ഹി: പാർലമെന്റ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആക്കി ഉയര്‍ത്തി വനിതാ സംവരണം നടപ്പിലാക്കാനുളള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മെഗ്‌വാളാണ് ബില്‍ അവതരിപ്പിക്കുക. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ബില്‍ പാസാകും. വനിത സംവരണ ബില്ലും ഈ സമ്മേളനത്തിൽ ചർച്ച ചെയ്യും. ബില്ലിൽ ഇന്നും നാളെയും പാർലമെന്റിൽ ചർച്ച നടക്കും. ബില്‍ ലോക്‌സഭ കടന്നാല്‍ ശനിയാഴ്ച്ച രാജ്യസഭയില്‍ അവതരിപ്പിക്കും. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ബില്‍ പാസാകും.

അതേസമയം സംവരണത്തിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താനുളള കേന്ദ്രനീക്കത്തെ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വനിതാ സംവരണ ബില്‍, മണ്ഡല പുനര്‍നിര്‍ണയ ബില്‍, കേന്ദ്ര ഭരണ നിയമ ഭേദഗതി ബില്‍ എന്നിങ്ങനെ മൂന്ന് ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. മൂന്ന് ബില്ലുകളെയും എതിര്‍ത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഭരണം തുടരാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡിഎംകെ  എംപിമാർ കറുത്ത വസ്ത്രങ്ങൾ ധരിച്ചാകും പാർലമെന്റിൽ എത്തുക.

850 സീറ്റുകൾ ഉയർത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഓരോ സംസ്ഥാനങ്ങളിലും എത്ര സീറ്റ് ഉയർത്തുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 50 ശതമാനം സീറ്റുകൾ സംസ്ഥാനങ്ങളിൽ ഉയർത്താനാണ് കേന്ദ്ര ശ്രമമെന്ന് വിലയിരുത്തലുകളുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിലെ സീറ്റുകളുടെ എണ്ണം 20ൽ നിന്ന് 30 ആയി ഉയരും. ഇന്ന് പാർലമെന്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇത് സംബന്ധിച്ച് സംസാരിച്ചേക്കുമെന്നാണ് സൂചന.

ബില്ല് പാസായാൽ അടുത്ത നടപടി മണ്ഡല പുനർനിർണയ കമ്മീഷനെ നിയമിക്കുക എന്നതാണ്. ഒരു സുപ്രീംകോടതി ജഡ്ജി, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോ അദ്ദേഹം നിർദേശിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷണറോ കമ്മീഷനിൽ അം​ഗമാകും. അതത് സംസ്ഥാനത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷനിലെ മറ്റൊരു അം​ഗമാണ്. ഓരോ സംസ്ഥാനത്തും 10 അസോസിയറ്റ് അംഗങ്ങളും കമ്മീഷനിൽ ഉണ്ടായിരിക്കും. അഞ്ച് ലോക്സഭാ എം.പിമാർ, അഞ്ച് എംഎൽഎമാർ എന്നിവരായിരിക്കും അസോസിയേറ്റ് അം​ഗങ്ങൾ.

സംസ്ഥാനങ്ങള്‍ക്ക് 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 35 സീറ്റുകളും അനുവദിക്കുന്നതാണ് പുതിയ ബില്‍. മണ്ഡല പുനര്‍നിര്‍ണയം 2026 സെന്‍സസ് പ്രകാരം വേണമെന്ന വ്യവസ്ഥ തിരുത്തിയാണ് ബില്‍ കൊണ്ടുവരുന്നത്. 2011-ലെ സെന്‍സസ് പ്രകാരമായിരിക്കും 850 സീറ്റുകള്‍ നിശ്ചയിക്കുക. ആകെ സീറ്റുകളുടെ 33 ശതമാനമായ 283 സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യും. ഓരോ തെരഞ്ഞെടുപ്പിലും സംവരണ സീറ്റുകള്‍ മാറും.

543 അംഗ ലോക്‌സഭയില്‍ 360 പേരുടെ പിന്തുണയുണ്ടെങ്കിലെ ബില്‍ പാസാവുകയുളളു. എന്നാല്‍ എന്‍ഡിഎയ്ക്ക് 293 അംഗങ്ങള്‍ മാത്രമാണുളളത്. അതിനാല്‍ പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാതെ ബില്‍ പാസാകില്ല. 244 അംഗ രാജ്യസഭയില്‍ 163 പേരുടെ പിന്തുണ ലഭിച്ചാലേ ബില്‍ പാസാവുകയുളളു. എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ 141 അംഗങ്ങളാണുളളത്.

SUMMARY: Women’s Reservation Bill in Parliament today

Hot this week

ശ്രീറാം സാംബശിവ റാവു ഇനി എക്‌സെെസ് കമ്മീഷണര്‍; ഉത്തരവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: വി ശ്രീറാം സാബശിവറാവു ഐഎഎസിനെ പുതിയ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു....

വ്യാജവാർത്തകളുടെ വ്യാപനം ജനാധിപത്യപ്രകിയയെ അസ്ഥിരപ്പെടുത്തും- ബി എസ് ഉണ്ണികൃഷ്ണൻ

ബെംഗളൂരു: വർധിച്ചു വരുന്ന വ്യാജവാർത്തകളുടെ വ്യാപനം സ്വതന്ത്രമായ ജനാധിപത്യപ്രക്രിയയ്ക്ക് ഭീഷണിയാണെന്ന് മുതിർന്ന...

ഇഡി അന്വേഷണത്തിന് ഇടക്കാല സ്റ്റേ നല്‍കാന്‍ വിസമ്മതിച്ച്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കൊച്ചിന്‍ മിനറല്‍സ്...

പി.എം. ആര്‍ഷോയും കെ. വിദ്യയും വിവാഹിതരായി

കാസറഗോഡ്: എസ്‌എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്‍റ് പി.എം. ആർഷോയും എസ്‌എഫ്‌ഐ നേതാവ്...

സോഷ്യല്‍ മീഡിയയില്‍ പ്രശസ്തരായ അച്ചാമാസിലെ രത്നമ്മ വിട പറഞ്ഞു

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന 'അച്ചാമാസിലെ' രത്നമ്മ (69) അന്തരിച്ചു....

ശ്രീറാം സാംബശിവ റാവു ഇനി എക്‌സെെസ് കമ്മീഷണര്‍; ഉത്തരവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: വി ശ്രീറാം സാബശിവറാവു ഐഎഎസിനെ പുതിയ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു....

വ്യാജവാർത്തകളുടെ വ്യാപനം ജനാധിപത്യപ്രകിയയെ അസ്ഥിരപ്പെടുത്തും- ബി എസ് ഉണ്ണികൃഷ്ണൻ

ബെംഗളൂരു: വർധിച്ചു വരുന്ന വ്യാജവാർത്തകളുടെ വ്യാപനം സ്വതന്ത്രമായ ജനാധിപത്യപ്രക്രിയയ്ക്ക് ഭീഷണിയാണെന്ന് മുതിർന്ന...

ഇഡി അന്വേഷണത്തിന് ഇടക്കാല സ്റ്റേ നല്‍കാന്‍ വിസമ്മതിച്ച്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കൊച്ചിന്‍ മിനറല്‍സ്...

പി.എം. ആര്‍ഷോയും കെ. വിദ്യയും വിവാഹിതരായി

കാസറഗോഡ്: എസ്‌എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്‍റ് പി.എം. ആർഷോയും എസ്‌എഫ്‌ഐ നേതാവ്...

സോഷ്യല്‍ മീഡിയയില്‍ പ്രശസ്തരായ അച്ചാമാസിലെ രത്നമ്മ വിട പറഞ്ഞു

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന 'അച്ചാമാസിലെ' രത്നമ്മ (69) അന്തരിച്ചു....

മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച 23കാരൻ ഇനി നാല് പേരിലൂടെ ജീവിക്കും

കണ്ണൂർ: മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയായ 23കാരൻ ഇനി നാല് പേരിലൂടെ...

അംബിക നഴ്സിംഗ് ആന്‍റ് അലൈഡ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻസില്‍ വാർഷികാഘോഷവും ബിരുദദാന ചടങ്ങും സംഘടിപ്പിച്ചു

ബെംഗളൂരു: നെലമംഗല അംബിക നഴ്സിംഗ് ആന്‍റ് അലൈഡ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ 28-ാം...

കേരളസമാജം കർണാടക ബാഡ്മിന്റൻ ടൂർണമെന്റ്

ബെംഗളൂരു: കേരളസമാജം കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റൻ ടൂർണമെന്റ് യെലഹങ്കയിലെ സ്പാർക്...

Related Articles

Popular Categories