കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ റിമാന്‍ഡിലായ സംവിധായകന്‍ രഞ്ജിത്തിനെതിരെ നടപടിയുമായി സിനിമാ സംഘടനകള്‍. രഞ്ജിത്തിനെ ഫെഫ്കയില്‍നിന്ന് പുറത്താക്കി. കേസില്‍ വിധി വരുന്നത് വരെ ഡയറക്ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
സമാനമായ രീതിയില്‍ ആരോപണവിധേയരായ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരേ ഇത്തരത്തിലുള്ള നടപടി തന്നെയാണ് നേരത്തെയും സംഘടന എടുത്തിട്ടുള്ളത്. ഇപ്പോഴുണ്ടായിരിക്കുന്നത് പ്രാഥമിക നടപടിക്രമമാണെന്നും രണ്ട് യൂണിയനുകളുടെയും ജനറല്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയ പ്രകാരം ഓണ്‍ലൈനായി ഒരു കമ്മിറ്റി ചേര്‍ന്ന് വിഷയത്തില്‍ നടപടിയെടുക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
‘സമാനമായ രീതിയില്‍ ആരോപണവിധേയരായ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരേ ഇത്തരത്തിലുള്ള നടപടി തന്നെയാണ് നേരത്തെയും സംഘടന എടുത്തിട്ടുള്ളത്. ഇപ്പോഴുണ്ടായിരിക്കുന്നത് പ്രാഥമിക നടപടിക്രമമാണെന്നും രണ്ട് യൂണിയനുകളുടെയും ജനറല്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയ പ്രകാരം ഓണ്‍ലൈനായി ഒരു കമ്മിറ്റി ചേര്‍ന്ന് വിഷയത്തില്‍ നടപടിയെടുക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നിലവില്‍ ഐസിസിയില്‍ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടു മാസം മുമ്പ് കോട്ടയത്തെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുതിയ സിനിമയില്‍ പ്രധാന വേഷം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ മൊഴി. അവിടെ നിന്നും ഓടി രക്ഷപ്പെട്ട നടി സഹപ്രവർത്തകരോട് വിവരം പറയുകയും തുടർന്ന് ഡിജിപിക്ക് പരാതി നല്‍കുകയുമായിരുന്നു.
കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെയും രഞ്ജിത്തിനെതിരെ ബംഗാളി നടിയും ഒരു യുവാവും പരാതി നല്‍കിയിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കോടതി ആ കേസുകള്‍ റദ്ദാക്കിയിരുന്നു.
എന്നാല്‍ പുതിയ പരാതിയില്‍ പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. ലൊക്കേഷനിലുണ്ടായിരുന്ന സാക്ഷികളുടെയും ഐസിസി അംഗങ്ങളുടെയും മൊഴി ഉടൻ രേഖപ്പെടുത്തും. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും നിയമപരമായി ഇതിനെ നേരിടുമെന്നുമാണ് രഞ്ജിത്തിന്റെ പ്രതികരണം. പോലീസിന്റേത് അനാവശ്യ തിടുക്കമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും ആരോപിച്ചു.
SUMMARY: Young actress’s harassment complaint; Ranjith expelled from FEFKA















