ബെംഗളൂരു ടെക്കിയുടെ മരണം; മകനെ ഭാര്യയും കുടുംബവും എടിഎമ്മായാണ് കണ്ടിരുന്നതെന്ന് യുവാവിന്റെ പിതാവ്

ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ മരണത്തിൽ കൂടുതൽ ആരോപണവുമായി പിതാവ് പവൻ. വ്യാജ സ്ത്രീധനപീഡന ആരോപണത്തെ തുടർന്നാണ് അതുൽ ജീവനൊടുക്കിയത്. സംഭവത്തിൽ ഭാര്യയെയും ബന്ധുക്കളെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാര്യ നികിത സിംഘാനിയയും അമ്മയും മകനെ എടിഎമ്മായി ഉപയോഗിക്കുകയായിരുന്നുവെന്ന് അതുലിന്റെ പിതാവ് പവൻ പറഞ്ഞു.

അതുലും നികിതയും തമ്മിലുള്ള പരിഹരിക്കപ്പെടാത്ത ദാമ്പത്യ തർക്കമാണ് മകൻ്റെ മരണത്തിലേക്ക് നയിച്ചതെന്ന് പിതാവ് പറഞ്ഞു. വിവാഹമോചനത്തിന് പകരമായി നികിത 20 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു ഒത്തുതീർപ്പ് നിർദ്ദേശിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. സ്വന്തം കൈപ്പടയിൽ എഴുതിയ സ്ത്രീധന സാധനങ്ങളുടെ ലിസ്റ്റും നിഖിത തന്നിരുന്നതായും ആ ലിസ്റ്റ് തൻ്റെ കൈവശം ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആദ്യം ഒത്തുതീർപ്പിന് സമ്മതിച്ചെങ്കിലും നികിതയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് അതുൽ സംശയം പ്രകടിപ്പിച്ചിരുന്നതായും പവൻ പറഞ്ഞു. പണം നൽകിയാലും വിവാഹമോചനം നൽകില്ലെന്ന് അതുൽ വിശ്വസിച്ചു. നിയമപരമായ കേസുകൾ തുടരാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നികിതയുടെ അമ്മ അതുലിനെ ആത്മഹത്യയെക്കുറിച്ച് ആലോചിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. പേരക്കുട്ടിയുടെ ജന്മദിനത്തിൽ പോലും അവനെ കാണാൻ അനുവദിച്ചില്ലെന്നും അതുൽ നൽകിയ സമ്മാനങ്ങൾ നിരസിച്ചതായും അദ്ദേഹം പറഞ്ഞു.

ഭാര്യയും അവരുടെ വീട്ടുകാരും മാനസികമായി പീഡിപ്പിച്ചെന്ന് വ്യക്തമാക്കി സാമൂഹിക മാധ്യമത്തിൽ വീഡിയോ പങ്കുവച്ചതിന് ശേഷമായിരുന്നു അതുൽ സുഭാഷ് ജീവനൊടുക്കിയത്. ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കൾക്കുമെതിരെ 24 പേജുള്ള ആത്മഹത്യാ കുറിപ്പും എഴുതിവച്ചിരുന്നു.

TAGS: BENGALURU | ATUL SUBHASH
SUMMARY: Atul Subhash father comes up with more allegations against nikita

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ തോനയ്ക്കാട് കൊല്ലംപറമ്പിൽ ചാമത്തുണ്ടത്തിൽ പരേതനായ സി ടി ജേക്കബിന്റെ...

കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ പ്ലാറ്റ്ഫോമിലേക്കു തകര്‍ന്നുവീണു

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്ന് വീണു. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ്...

ആര്‍. സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ഇടക്കാല ജാമ്യം അനുവദിച്ച്‌ കോടതി

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരം വാഴോട്ടുകോണം കൗണ്‍സിലർ ആർ. സുഗതന്...

ഡല്‍ഹിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിനിയെ കണ്ടെത്തി

ഡല്‍ഹി: ഡല്‍ഹിയില്‍ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി. ജാമിഅ മില്ലിയ്യ സർവകലാശാലയിലെ...

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ്...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ തോനയ്ക്കാട് കൊല്ലംപറമ്പിൽ ചാമത്തുണ്ടത്തിൽ പരേതനായ സി ടി ജേക്കബിന്റെ...

കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ പ്ലാറ്റ്ഫോമിലേക്കു തകര്‍ന്നുവീണു

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്ന് വീണു. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ്...

ആര്‍. സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ഇടക്കാല ജാമ്യം അനുവദിച്ച്‌ കോടതി

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരം വാഴോട്ടുകോണം കൗണ്‍സിലർ ആർ. സുഗതന്...

ഡല്‍ഹിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിനിയെ കണ്ടെത്തി

ഡല്‍ഹി: ഡല്‍ഹിയില്‍ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി. ജാമിഅ മില്ലിയ്യ സർവകലാശാലയിലെ...

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ്...

വയനാട് മണ്ണിടിച്ചില്‍ ദുരന്തം; രണ്ട് മൃതദേഹം കൂടി കണ്ടെത്തി, മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു

കല്‍പ്പറ്റ: വയനാട് കള്ളാടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അ‌ഞ്ചായി. ഇന്ന് പുലർച്ചെ...

താമരശ്ശേരി ചുരത്തില്‍ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു....

യെല്ലാപുര്‍ ചുരത്തില്‍ ദാരുണ അപകടം; വിനോദയാത്രയ്ക്ക് പോയ ആറുപേർ മരിച്ചു

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുര്‍ താലൂക്കിലെ അറബൈൽ ചുരത്തില്‍ ക്രൂസർ...

Related Articles

Popular Categories