കൊച്ചി: ചിത്രീകരണം പൂർത്തിയായ സിനിമ സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്കുകള്‍ മോഷ്ടിച്ചു എന്ന നിർമാതാവിൻ്റെ പരാതിയില്‍ സംവിധായകൻ അറസ്റ്റില്‍. സംഭവത്തില്‍ സംവിധായകൻ ഷംസുദീൻ ആണ് അറസ്റ്റിലായത്. അഭിലാഷം എന്ന സിനിമയുടെ നിർമാതാവായ ആന്‍ സരിഗ ആന്‍റണിയാണ് പരാതി നല്‍കിയിരിക്കുന്നത്.
കരാറില്‍ പറഞ്ഞിരുന്നതിനേക്കാള്‍ കൂടുതല്‍ തുക സിനിമ ചിത്രീകരണത്തിനായി കൈവശപ്പെടുത്തിടെയെന്നും ചിത്രീകരണം പൂർത്തിയായ സിനിമ സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്കുകള്‍ മോഷ്ടിച്ചെന്നും പരാതിയില്‍ പറയുന്നു. സംവിധായകനെ കൂടാതെ സിനിമയുടെ അസോസിയേറ്റ് ഡയറക്ടർക്കും എഡിറ്റർക്കും കാമറാമാനും ഉള്‍പ്പെടെ ആറുപേർക്കെതിരെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തിട്ടുണ്ട്.
പരാതില്‍ ഇന്നലെ രാത്രിയാണ് തൃപ്പൂണിത്തറ പോലീസ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ നിലവില്‍ സംവിധായകനല്ലാതെ മറ്റുള്ളവർക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
SUMMARY: Director Shamsudeen arrested for stealing movie’s hard disk
















