മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് റോഷന്‍ അറസ്റ്റിൽ. ഇയാളെ ഇന്ന് ഉച്ചയോടെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ് ട്രേട്ട് മുമ്പാകെ ഹാജരാക്കും. സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് ബ്ലാക്ക് മെയിലിംഗിന് ശ്രമിക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ നാട്ടിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാപ്പാ കേസ് പ്രതിയാണ് മുഹമ്മദ് റോഷന്‍.
സാദിഖലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് പാണക്കാട് മുഈനലി തങ്ങള്‍ നല്‍കിയ പരാതിയിലാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
Shan shanu എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു സാദിഖലി തങ്ങള്‍ക്കെതിരായ പ്രചാരണം. മാര്‍ച് 21നായിരുന്നു പോസ്റ്റ്. കഴിഞ്ഞ ജനുവരി 31 ന് പാണക്കാട് മുഈനലി തങ്ങളേയും, സുഹൃത്തിനേയും, പെരിന്തല്‍മണ്ണയിലെ ഒരു മാളിലേക്ക് വിളിച്ച് വരുത്തി, സാദിഖലി തങ്ങളുമായി ബന്ധപ്പെട്ടതാണെന്ന വ്യാജേന ചില ഫോട്ടോകളും വീഡിയോകളും പരാതിക്കാരന് കാണിച്ച് കൊടുക്കുകയുണ്ടായി. ഇത് പ്രചരിപ്പിക്കാതിരിക്കാന്‍ 15 കോടി രൂപ നല്‍കണമെന്ന് പ്രതി ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കാത്ത പക്ഷം ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യം പുറത്ത് പറയുകയോ പോലിസില്‍ അറിയിക്കുകയോ ചെയ്താല്‍ പരാതിക്കാരനെ കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു.
പ്രതി ആവശ്യപ്പെട്ട പണം നല്‍കാത്തതിനെ തുടര്‍ന്ന് മാര്‍ച്ച് 21-ന് ‘ഷാനു ഷാനു , എന്ന ഫേസ് ബുക്ക് പ്രൊഫൈലിലാണ് സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഇട്ടത്. മനഃപൂര്‍വ്വം കലാപമുണ്ടാക്കാന്‍ ലക്ഷ്യം വെച്ചും. പരാതിക്കാരനും കുടുംബത്തിനും മാനഹാനി ഉണ്ടാക്കാനും മാണ് പ്രതി ലക്ഷ്യം വെച്ചതെന്നും സി.ഐ സുമേഷ് സുധാകര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വ്യക്തമാക്കിയിരുന്നു. ബി.എന്‍. എസ്, ഐ.ടി, പോലിസ് ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്.
SUMMARY: Sadiqali Shihab posted abusive post against them; accused arrested
















