കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനർജിയുടെ പത്തുവർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് പുതിയ ബിജെപി സർക്കാർ ശനിയാഴ്ച അധികാരമേല്‍ക്കും. മെയ് 9 ടാഗോർ ജയന്തി ദിനത്തില്‍ കൊല്‍ക്കത്ത ബ്രിഗേഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് സൂചനകള്‍.
തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര ഏജൻസികളും ചേർന്ന് ജനവിധി അട്ടിമറിച്ചുവെന്ന് മമത ബാനർജി ആരോപിച്ചു. സിസിടിവികള്‍ ഓഫാക്കിയും ടിഎംസി പ്രതിനിധികളെ കൗണ്ടിംഗ് കേന്ദ്രങ്ങളില്‍ തടഞ്ഞും വോട്ട് മോഷണം നടത്തിയെന്നാണ് തൃണമൂലിന്റെ പരാതി.
SUMMARY: Swearing-in ceremony in Bengal on Saturday; Suvendu Adhikari likely to become Chief Minister







