ഗുവാഹത്തി: അസമി ബിജെപി നിയമസഭാ കക്ഷി നേതാവായി ഹിമന്ത ബിശ്വ ശർമയെ ഐകകണ്ഠേന വീണ്ടും തിരഞ്ഞെടുത്തു. ഞായറാഴ്ച ഗുവാഹത്തിയിൽ നടന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് തുടർച്ചയായ രണ്ടാം തവണയും അദ്ദേഹത്തെ പാർട്ടി നേതാവായി നിശ്ചയിച്ചത്. കേന്ദ്ര നിരീക്ഷകരായ ജെ.പി. നദ്ദ, നായാബ് സിങ് സെയ്നി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
തുടർച്ചയായി മൂന്നാം തവണയും അസമിൽ സർക്കാർ രൂപീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞങ്ങളെ സഹായിച്ചുവെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അമിത് ഷായോടും ബി.ജെ.പി ദേശീയ പ്രസിഡന്‍റ് നിതിൻ നബിനോടുമുള്ള നന്ദിയും ഹിമന്ദ ബിശ്വ ശർമ്മ അറിയിച്ചു.
പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഈ മാസം 12-ന് (ചൊവ്വാഴ്ച) നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി മുഖ്യാതിഥിയായി എത്തുന്ന ചടങ്ങിൽ മുഖ്യമന്ത്രിയോടൊപ്പം 102 എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസമിലെ തിഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം വൻ വിജയമായിരുന്നു കരസ്ഥമാക്കിയത്.ആസാമിൽ 102 സീറ്റുകൾ നേടിയാണ് എൻഡിഎ അധികാരം നിലനിർത്തിയത്. പ്രതിപക്ഷമായ കോൺഗ്രസ് സഖ്യത്തിന് 21 സീറ്റാണ് ലഭിച്ചത്.
SUMMARY: Himanta Biswa Sarma to take oath as Assam CM again on May 12















