ബിജെപി നിയമസഭാ കക്ഷി നേതാവായി വി. മുരളീധരന്‍

തിരുവനന്തപുരം: വി. മുരളീധരൻ ബി.ജെ.പി നിയമസഭ കക്ഷി നേതാവാകും. മാരാര്‍ജി ഭവനില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ധാരണയായത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ തീരുമാനം. സഭയില്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കാന്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചതും മുരളീധരനാണ്.

നേരത്തെ രാജീവ് ചന്ദ്രശേഖറിന്റെ പേര് പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും, നിലവില്‍ അദ്ദേഹം സംസ്ഥാന അധ്യക്ഷനായതിനാല്‍ ‘ഒരാള്‍ക്ക് ഒരു പദവി’ എന്ന നയം ഉയര്‍ത്തിക്കാട്ടിയാണ് വി. മുരളീധരനെ തിരഞ്ഞെടുത്തത്. 16ന് രാവിലെ 10 മണി മുതല്‍ സംസ്ഥാന ഭാരവാഹി യോഗവും മാരാര്‍ജി ഭവനില്‍ നടക്കും.

യോഗത്തില്‍ ബിജെപി കോര്‍ കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനുമെതിരെ വിമര്‍ശനമുയര്‍ന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മണ്ഡലം ശ്രദ്ധിച്ചാല്‍ പോരെന്ന് രാജീവ് ചന്ദ്രശേഖര്‍ വിലയിരുത്തി. മണ്ഡലം ശ്രദ്ധിച്ചവർ ജയിച്ചുവെന്നും കഴക്കൂട്ടവും ചാത്തന്നൂരും ഇതിന് ഉദാഹരണമാണെന്നും യോഗത്തിൽ വിലയിരുത്തി. സഭക്കെതിരായ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനും ഷോണിനുമെതിരെയും വിമര്‍ശനമുയര്‍ന്നു. പരാമര്‍ശം അനവസരത്തില്‍ എന്ന് നേതാക്കള്‍ വിലയിരുത്തി.

കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് വിഹിതം കൂടിയെന്നും യോഗത്തില്‍ വിലയിരുത്തലുണ്ട്. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എസ്.സുരേഷിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. സംഘടന കാര്യങ്ങള്‍ അറിയിക്കുന്നില്ല. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെ ഏകപക്ഷീയമായി നടത്തി. കെ.സുരേന്ദ്രനും വി.മുരളീധരനുമാണ് ഔദ്യോഗിക പക്ഷത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്. പാലക്കാടും തൃശൂരും വോട്ടുചോര്‍ച്ച പരിശോധിക്കുമെന്നും വിലയിരുത്തലുണ്ട്.
SUMMARY: V. Muraleedharan elected as BJP legislature party leader

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പൊരുതി കളിച്ച് കേപ് വെര്‍ദ; ഒടുവില്‍ കീഴടക്കി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക്

മയാമി: പൊരുതി കളിച്ച കേപ് വെര്‍ദയെ അധിക സമയത്ത് മറികടന്ന് നിലവിലെ...

യലഹങ്ക അരുണോദയ ഫ്രൻഡ്‌സ് വെൽഫെയർ അസോസിയേഷന്‍ വിദ്യാർഥികൾക്ക് യൂണിഫോം വിതരണം ചെയ്തു

ബെംഗളൂരു: യലഹങ്ക അരുണോദയ ഫ്രൻഡ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ യലഹങ്കയിലെ പാലനഹള്ളി...

എസ്.എൻ.ഡി.പി. മൈസൂരു വാർഷിക ജനറൽബോഡി യോഗം നാളെ 

ബെംഗളൂരു: എസ്.എൻ.ഡി.പി. മൈസൂരു ശാഖയുടെ വാർഷിക ജനറൽ ബോഡി യോഗം ഞായറാഴ്ച ...

ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രവാസി മലയാളികൾക്കും ലഭ്യമാക്കണം – ബാംഗ്ലൂർ കേരളസമാജം 

ബെംഗളൂരു: ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രവാസി മലയാളികള്‍ക്കും ലഭ്യമാകുന്ന...

ബെംഗളൂരു ഐഎസ്ആര്‍ഒ ആസ്ഥാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തിന് നേരെ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ...

പൊരുതി കളിച്ച് കേപ് വെര്‍ദ; ഒടുവില്‍ കീഴടക്കി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക്

മയാമി: പൊരുതി കളിച്ച കേപ് വെര്‍ദയെ അധിക സമയത്ത് മറികടന്ന് നിലവിലെ...

യലഹങ്ക അരുണോദയ ഫ്രൻഡ്‌സ് വെൽഫെയർ അസോസിയേഷന്‍ വിദ്യാർഥികൾക്ക് യൂണിഫോം വിതരണം ചെയ്തു

ബെംഗളൂരു: യലഹങ്ക അരുണോദയ ഫ്രൻഡ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ യലഹങ്കയിലെ പാലനഹള്ളി...

എസ്.എൻ.ഡി.പി. മൈസൂരു വാർഷിക ജനറൽബോഡി യോഗം നാളെ 

ബെംഗളൂരു: എസ്.എൻ.ഡി.പി. മൈസൂരു ശാഖയുടെ വാർഷിക ജനറൽ ബോഡി യോഗം ഞായറാഴ്ച ...

ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രവാസി മലയാളികൾക്കും ലഭ്യമാക്കണം – ബാംഗ്ലൂർ കേരളസമാജം 

ബെംഗളൂരു: ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രവാസി മലയാളികള്‍ക്കും ലഭ്യമാകുന്ന...

ബെംഗളൂരു ഐഎസ്ആര്‍ഒ ആസ്ഥാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തിന് നേരെ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ...

ബെംഗളൂരുവില്‍ സ്വിഫ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപ്പിടിച്ചു. പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക്...

തൃശൂരില്‍ കോള്‍പ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി

തൃശൂര്‍: തൃശൂര്‍ നെടുപുഴയിലെ കോള്‍പ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി....

Related Articles

Popular Categories