കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിലെ ആഭ്യന്തരകലഹം അതിരൂക്ഷമാക്കുന്നതിനിടെ രാജിസന്നദ്ധത അറിയിച്ച് പ്രസിഡന്റ് ശ്വേതാ മേനോൻ. മുതിർന്ന താരങ്ങള്‍ ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാമെന്നാണ് ശ്വേത വ്യക്തമാക്കിയത്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ മുതിർന്ന താരങ്ങള്‍ ആരും പരസ്യപ്രതികരണം നടത്തിയിട്ടില്ലെന്നതും ശ്രദ്ധയേമാണ്.
എക്സിക്യുട്ടീവ് കമ്മിറ്റിക്കുള്ളില്‍ ചിലർ തന്നെ ലക്ഷ്യംവയ്ക്കുന്നുണ്ടെന്നും കാര്യങ്ങള്‍ ജനറല്‍ സെക്രട്ടറിയും ട്രഷററും ചേർന്നാണ് നിയന്ത്രിക്കുന്നതെന്നും ശ്വേത പറഞ്ഞു. അൻസിബയുടെ പ്രശ്നം വ്യക്തിപരമായിരുന്നു. അതില്‍ സംഘടനയ്ക്ക് ചെയ്യാൻ ഒന്നുമില്ല. പറയാനുള്ള ജനറല്‍ ബോഡിയില്‍ പറയുമെന്നും നടി വ്യക്തമാക്കി.
ഇതിനിടെ, പ്രശ്നങ്ങളുടെ പ്രധാനകാരണമായ ‘അമ്മ’ കുടുംബസംഗമവുമായി ബന്ധപ്പെട്ട സ്പോണ്‍സർഷിപ്പിന്റെ ധാരണാപത്രം പുറത്തുവന്നു. ഫെബ്രുവരി 14-ന് ആയിരുന്നു കുടുംബസംഗമം. പ്രധാന സ്പോണ്‍സർ ടി.ജി. നന്ദകുമാർ ചെയർമാനായ വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രമാണ്. 75 ലക്ഷം രൂപ രണ്ടു ഘട്ടമായി നല്‍കുമെന്നായിരുന്നു ധാരണ.
SUMMARY: Shweta Menon announces her resignation
















