തിരുവനന്തപുരം: പിണറായി വിജയൻ്റെ വസതിയില്‍ നടന്ന റെയ്ഡ് പൂർത്തിയാക്കി മടങ്ങുന്നതിനിടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം ഉണ്ടായ സംഭവത്തില്‍ ഡിജിപിയോട് വിശദാംശം തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഡിജിപി ഫോണിലൂടെ വിശദീകരണം നല്‍കി.
ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഗവർണർ വിശദാംശം തേടിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വീട്ടില്‍ നടന്ന റെയ്ഡ് പൂർത്തിയാക്കി വാഹനത്തില്‍ മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്കുനേരെ ആണ് സിപിഎം പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്.
ഉദ്യോഗസ്ഥരുമായി പുറത്തേക്ക് വന്ന വാഹനത്തിനുനേരെ പ്രതിഷേധവുമായി പാഞ്ഞടുത്ത പ്രവർത്തകർ, ഇഷ്ടികയും കമ്പും അടക്കം ഉപയോഗിച്ച് വാഹനം അടിച്ചുതകർക്കുകയായിരുന്നു. മൂന്നു വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ആക്രമണത്തില്‍ വാഹനത്തിൻ്റെ ഡ്രൈവർക്ക് പരുക്കേറ്റു. പിന്നാലെ ഇഡി സംഘം തമ്പാനൂർ പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി.
SUMMARY: Attack on ED officials: Governor seeks details from DGP
















