തിരുവനന്തപുരം: തിരുവനന്തപുരം: നഗരസഭയില്‍ ബി.ജെ.പി ഭരണസമിതിക്കെതിരെ കൊണ്ടുവരാനിരുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ നിന്ന് യു ഡി എഫ് പിന്മാറി. കാപ്പ കേസില്‍ കൗണ്‍സിലർ സുഗതൻ ജയിലിലായ സാഹചര്യത്തില്‍ ഭരണസമിതിയെ താഴെയിറക്കാൻ യു.ഡി.എഫ് നേതാവ് കെ.എസ്. ശബരിനാഥന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയിരുന്നെങ്കിലും എല്‍ ഡി എഫ് പിന്തുണ നല്‍കാത്തതിനെത്തുടർന്ന് നീക്കത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് സൂചന
അവിശ്വാസ പ്രമേയത്തിന് ആവശ്യമായ ഭൂരിപക്ഷത്തിനായി എല്‍.ഡി.എഫിന്റെ 29-ഉം യു.ഡി.എഫിന്റെ 20-ഉം അംഗങ്ങളുടെ പിന്തുണ അത്യാവശ്യമാണ്. എന്നാല്‍ ബി.ജെ.പി ഭരണം നിലവില്‍ സുരക്ഷിതമായിരിക്കുകയാണ്. അതേസമയം, കൗണ്‍സിലർ സുഗതന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.
ഇന്ന് ചേരുന്ന കോർപ്പറേഷൻ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചേക്കും. തിരുവനന്തപുരം കോർപ്പറേഷനില്‍ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കാപ്പ കേസില്‍ ജയിലിലായ സുഗതനെക്കൊണ്ട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി നേതൃത്വം.
SUMMARY: UDF withdraws from no-confidence motion in Thiruvananthapuram Corporation
















