കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അവയവദാനം. കോഴിക്കോട് ഇരിങ്ങല്‍കോട്ടക്കല്‍ സ്വദേശിയായ 20 വയസ്സുകാരൻ വിഷ്ണുവിന്റെ അവയവങ്ങള്‍ ദാനം ചെയ്യും. വിഷ്ണുവിന്റെ വൃക്കകള്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. ആംബുലൻസിന്റെ യാത്രയ്ക്കായി ഗ്രീൻ കോറിഡോർ ഒരുക്കുകയാണ് പോലീസ്. ‘KL05BB 5596 ‘ എന്ന ആംബുലൻസിലാണ് അവയവങ്ങള്‍ കൊണ്ടുപോകുന്നത്.
ഇന്നലെയാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് വിഷ്ണു മരിച്ചത്. ജൂലായ് ആറിന് തലവേദനയെ തുടർന്നാണ് വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് തലച്ചോറില്‍ രക്തസ്രാവം മൂലം മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. കരളും ഒരു കിഡ്നിയും കോർണിയയും കോഴിക്കോട്ടെ വിവിധ ആശുപത്രികളിലെ രോഗികള്‍ക്ക് നല്‍കും. ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാർഥിയായിരുന്നു വിഷ്ണു.
SUMMARY: Another organ donation in the state; Vishnu to give a new lease of life to four people
















