തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തില്‍ എഡിജിപി എം.ആർ അജിത് കുമാർ ആറ് ദിവസങ്ങള്‍ക്ക് ശേഷം വിശദീകരണം നല്‍കി. ഡിജിപി വിശദീകരണം ആവശ്യപ്പെട്ട് നല്‍കിയ കത്തിന് മറുപടിയായാണ് അജിത് കുമാർ റിപ്പോർട്ട് സമർപ്പിച്ചത്. തനിക്കെതിരെയുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ആരോപണങ്ങള്‍ അജിത് കുമാർ പൂർണമായി നിഷേധിച്ചതായാണ് പ്രാഥമിക വിവരങ്ങള്‍.
അജിത് കുമാറിന്റെ മറുപടി വിലയിരുത്തി ഡിജിപി സ്വന്തം ശുപാര്‍ശ കൂടി കൂട്ടിച്ചേര്‍ത്ത് സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് കൈമാറും. എം.ആര്‍. അജിത് കുമാറിന് ഡി ജി പി പദവി നല്‍കുന്നതിനുളള സ്‌ക്രീനിംഗ് കമ്മിറ്റി കൂടാനിരിക്കെയാണ്.ഇതിന് മുന്‍പ് തന്നെ ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് കൈമാറിയത്.
എന്നാല്‍, ചില വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് ഡിജിപി ഈ റിപ്പോര്‍ട്ട് തിരിച്ചയച്ചു.
പിന്നാലെ ചില രേഖകള്‍ തിരുത്താന്‍ എഡിജിപി എം.ആര്‍. അജിത് കുമാര്‍ നിര്‍ദേശം നല്‍കിയതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം, അദ്ദേഹത്തിന്റെ പേര് എടുത്തുപറഞ്ഞുകൊണ്ട് എസ്‌ഐടി റിപ്പോര്‍ട്ട് വീണ്ടും സമര്‍പ്പിച്ചു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനോട് ഡിജിപി മറുപടി ആവശ്യപ്പെട്ടത്.
SUMMARY: Rescue operation during the Nava Kerala Yatra: ADGP M.R. Ajith Kumar provides an explanation
















