കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്കുമേല്‍ ചുമത്തിയ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം ഗൗരവതരമെന്നും കോടതി പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥരുടെ പരുക്ക് ഗുരുതരമല്ലെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
നിലവില്‍ കേസിലെ ഏഴ് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസിലെ അന്വേഷണം ഏകദേശം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ കണ്‍ടോണ്‍മെന്റ് എസിക്ക് മുമ്പാകെ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം. പ്രതികള്‍ 67 ദിവസമായി ജയിലിലാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പിണറായി വിജയന്റെ മകള്‍ ടി വീണയുമായി ബന്ധപ്പെട്ട സിഎം ആർ എല്‍- എക്‌സാലോജിക്ക് മാസപ്പടി കേസില്‍ റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരെയാണ് പ്രതികള്‍ ആക്രമിച്ചത്.
SUMMARY: Case involving attack on ED officials: Bail granted to CPM workers
















